Saturday, July 12, 2025
20.8 C
Bengaluru

കൊല്ലപ്പെട്ടെന്ന് കരുതിയ ഭാര്യയെ ജീവനോടെ കണ്ടെത്തി; രണ്ട് വർഷത്തെ ശിക്ഷയ്ക്ക് ശേഷം യുവാവ് നിരപരാധിയെന്ന് കോടതി

ബെംഗളൂരു: കൊല്ലപ്പെട്ടെന്ന് കരുതിയ ഭാര്യ ജീവനോടെ തിരിച്ചെടുത്തിയതോടെ കുറ്റവാളിയാണെന്ന് കോടതി വിധിച്ച യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞു. കുടക് ജില്ലയിലെ കുശാൽനഗർ താലൂക്കിലെ ബസവനഹള്ളി സ്വദേശിയായ സുരേഷ് ആണ് രണ്ട് വർഷത്തെ ജയിൽവാസത്തിനു ശേഷം നിരപരാധിയാണെന്ന് തെളിഞ്ഞത്.

ഭാര്യ മല്ലിയെ കൊലപ്പെടുത്തിയ കേസിലാണ് സുരേഷ് അറസ്റ്റിലായത്. മടിക്കേരിയിലെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ മല്ലി മരിച്ചെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. 2021ലാണ് കേസിനാസ്പദമായ സംഭവം. ഒരു വർഷത്തിനുശേഷം, മൈസൂരുവിലെ ബെട്ടഡാപുര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മല്ലിയുടേതെന്ന് കരുതിയ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. ഡിഎൻഎ ഫലം വരുന്നത് കാത്തിരിക്കാതെ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഏകദേശം രണ്ട് വർഷത്തോളം അദ്ദേഹം ജയിലിൽ കിടന്നു. കോടതി ഉത്തരവിട്ട ഡിഎൻഎ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ മല്ലിയെഗയുടേതല്ലെന്ന് തെളിഞ്ഞപ്പോഴാണ് സുരേഷിന് ജാമ്യം ലഭിച്ച് വിട്ടയച്ചത്.

കഴിഞ്ഞ ദിവസം സുരേഷിന്റെ സുഹൃത്തുക്കൾ മല്ലിയെ ജീവനോടെ കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ ബെട്ടഡാപുര പോലീസ് മല്ലിയെ കസ്റ്റഡിയിലെടുത്ത് മൈസൂരു കോടതിയിൽ ഹാജരാക്കുകയായിരുന്നു. കേസന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ പോലീസിൽ നിന്നും കോടതി റിപ്പോർട്ട്‌ തേടിയിട്ടുണ്ട്.

TAGS: KARNATAKA | CRIME
SUMMARY: Wife found alive 3 years later, Karnataka man served 2 years for her ‘murder

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾകൂടി പുറത്തിറക്കി ബിഎംടിസി

ബെംഗളൂരു: പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾ കൂടിയാണ് നിരത്തിലിറക്കി...

മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു. പാര്‍ട്ടി...

കീം പ്രവേശനത്തിന് 16 വരെ അപേക്ഷിക്കാം,​ ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി (KEAM) പ്രവേശനത്തിനുള്ള റാങ്ക് പട്ടിക...

വിജയപുര ബാങ്ക് കവര്‍ച്ച; ഇതുവരെ അറസ്റ്റിലായത് 15 പേര്‍, 39 കിലോ സ്വര്‍ണം കണ്ടെടുത്തു.

ബെംഗളൂരു: കര്‍ണാടകയിലെ വിജയപുര മനഗുള്ളി കാനറാ ബാങ്ക് ശാഖയില്‍ നടന്ന കവര്‍ച്ച...

പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് സര്‍വീസ്

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള കര്‍ണാടക പബ്ലിക് സ്‌കൂളുകളിലെ (കെപിഎസ്) വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ്...

Topics

പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾകൂടി പുറത്തിറക്കി ബിഎംടിസി

ബെംഗളൂരു: പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾ കൂടിയാണ് നിരത്തിലിറക്കി...

മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു. പാര്‍ട്ടി...

സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും അനുവാദമില്ലാതെ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; യുവാവ് അറസ്റ്റില്‍ 

ബെംഗളൂരു: അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത...

കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലര്‍ രാജ(48) ബെംഗളൂരുവിൽ അറസ്റ്റിലായി. കോയമ്പത്തൂർ...

ക്രിസ്തുജയന്തി കോളേജിന് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിസ്തുജയന്തി കോളേജിന് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി ലഭിച്ചു. സിഎംഐ...

14 വയസ്സുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ; പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരു സൗത്തിലെ തവരെക്കെരെയിൽ 14 വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ...

ആക്രമണം വർധിക്കുന്നു; തെരുവ് നായകൾക്കു പേവിഷ പ്രതിരോധ കുത്തിവയ്പ്പുമായി ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കുന്നതിനിടെ ഇവയ്ക്ക് പേവിഷ പ്രതിരോധ...

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്കായി ഒരുക്കങ്ങൾ ആരംഭിച്ചു

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്കായി തയാറെടുപ്പുകൾ തുടങ്ങി. ഓഗസ്റ്റ് രണ്ടാം വാരത്തിലാകും...

Related News

Popular Categories

You cannot copy content of this page