പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ മടങ്ങി; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

കണ്ണൂര്‍: ദീര്‍ഘകാലം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന കണ്ണൂര്‍ എടാട്ടിലെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ (48)അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
2004ല്‍ തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ വാര്‍ത്തയില്‍ നിറഞ്ഞത്. നിത്യവൃത്തിക്കു വേണ്ടി പയ്യന്നൂര്‍ എടാട്ടിലും പിന്നീട് കാട്ടാമ്പള്ളിയിലും ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെയാണ് ചിത്രലേഖ സിഐടിയുവുമായി ഇടയുന്നത്. ദളിത് യുവതിയായതിന്റെ പേരില്‍ തനിക്കെതിരേ നടക്കുന്ന തൊഴില്‍ നിഷേധത്തിനെതിരേ തുറന്നപോരാട്ടമാണ് പിന്നീട് ചിത്രലേഖ നയിച്ചത്. നിരവധി തവണ സിഐടിയു പ്രവര്‍ത്തകരില്‍ നിന്ന് ആക്രമണവും പരിഹാസവും ചിത്രലേഖയ്ക്കു നേരിടേണ്ടി വന്നിരുന്നു. 2005ലും 2023ലും ചിത്രലേഖലയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു.
ഞായറാഴ്ച രാവിലെ 10.30ഓടെ പയ്യാമ്പലം കടപ്പുറത്താണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. മക്കള്‍: മനു, ലേഖ
TAGS : KANNUR
SUMMARY : Chitralekha passed away



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.