ലിവ്- ഇൻ പങ്കാളിയെ കൊന്ന് മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചു; യുവാവ് അറസ്റ്റിൽ

ഭോപ്പാൽ: ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി 10 മാസം ഫ്രിഡ്ജിൽ സൂക്ഷിച്ചയാൾ പിടിയിൽ. ഭോപ്പാൽ സ്വദേശി സഞ്ജയ് പാടിദാർ (41) ആണ് പിടിയിലായത്. 35കാരി പ്രതിഭയാണ് കൊല്ലപ്പെട്ടത്. 2024 മാർച്ചിലായിരുന്നു സംഭവം.
വെള്ളിയാഴ്ച വൈകിട്ട് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അടുത്ത വീട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. തൊട്ടുപിന്നാലെ നടത്തിയ തിരച്ചലിൽ ഉജ്ജൈനിൽ നിന്ന് പ്രതി സഞ്ജയ് പാടിദാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ലിവ്-ഇൻ ബന്ധത്തിൽ കഴിഞ്ഞിരുന്ന സമയത്ത് പ്രശ്നമില്ലായിരുന്നെന്നും, മാസങ്ങൾ പിന്നിട്ടപ്പോൾ വിവാഹം ചെയ്യണമെമെന്നും പ്രതിഭ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇത് ഇരുവർക്കുമിടയിൽ വഴക്കിന് കാരണമായി. പ്രതിഭയെ വിവാഹം കഴിക്കാൻ താത്പര്യമില്ലാതിരുന്ന സഞ്ജയ് തന്റെ സുഹൃത്തിന്റെ സഹായത്തോടെ പ്രതിഭയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
യുവതിയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. ജൂണിൽ പ്രതി വീടൊഴിഞ്ഞ് പോവകയും ചെയ്തു. എന്നാൽ വീട്ടിലെ ഒരു മുറി മാത്രം കാലിയാക്കിയിരുന്നില്ല. തന്റെ ചില സാധനങ്ങൾ ഇവിടെ സൂക്ഷിക്കുകയാണെന്നും ഈ മുറി പിന്നീട് ഒഴിഞ്ഞുനൽകാമെന്നും വീട്ടുടമസ്ഥരോട് സഞ്ജയ് പറഞ്ഞിരുന്നു. എന്നാൽ അടഞ്ഞുകിടന്നിരുന്ന മുറിയിൽ നിന്ന് ഒടുവിൽ ദുർഗന്ധം വമിച്ചതോടെയാണ് ഫ്രിഡ്ജിൽ മൃതദേഹമുണ്ടെന്ന് കണ്ടെത്തിയത്.
TAGS: NATIONAL | CRIME
SUMMARY: Man murders Live in partner amid personal conflict



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.