ബെംഗളൂരുവിൽ രണ്ട് റെയിൽവേ ടെർമിനലുകൾ കൂടി സ്ഥാപിക്കാൻ നിർദേശം

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് റെയിൽവേ ടെർമിനലുകൾ കൂടി സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം സമർപ്പിച്ച് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ. ദേവനഹള്ളിയിലും നെലമംഗലയിലുമായാണ് പുതിയ ടെർമിനലുകൾ നിർദേശിച്ചത്.
നഗരത്തിലെ നിലവിലുള്ള സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് നടപടി. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ദേവനഹള്ളിയിൽ ദക്ഷിണ പശ്ചിമ (എസ്‌ഡബ്ല്യുആർ) ഇതിനകം മെഗാ കോച്ചിംഗ് ടെർമിനൽ ആസൂത്രണം ചെയ്യുന്നുണ്ട്. നഗരത്തിൽ കൂടുതൽ റെയിൽവേ ടെർമിനലുകൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വൈറ്റ്ഫീൽഡ് ഭാഗത്തേക്ക് മതിയായ സ്ഥലലഭ്യതയില്ലാത്തതിനാൽ, ദേവനഹള്ളിയിലും നെലമംഗലയിലും ടെർമിനലുകൾ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ നൽകുന്നത്. ഓരോന്നിനും കുറഞ്ഞത് 400 ഏക്കർ ഭൂമി ആവശ്യമാണ്.
മെഗാ ടെർമിനലിനായി ദേവനഹള്ളിയിലെ വെങ്കടഗിരി കോട്ട് ഹാൾട്ട് സ്റ്റേഷന് സമീപം റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ടെർമിനലിൽ 16 പ്ലാറ്റ്‌ഫോമുകൾ, 20 സ്റ്റേബിളിംഗ് ലൈനുകൾ, 10 പിറ്റ് ലൈനുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്താൻ പദ്ധതിയിട്ടിട്ടുണ്ട്.
കെഎസ്ആർ ബെംഗളൂരു സിറ്റി സ്റ്റേഷനിൽ 180 കോടി രൂപ ചെലവിൽ രണ്ട് അധിക പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കാനുള്ള പദ്ധതിയും സോമണ്ണ പ്രഖ്യാപിച്ചു. കൂടാതെ, കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷന്റെ നവീകരണം 1200 കോടി രൂപ ചെലവിൽ പിപിപി മാതൃകയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
TAGS: BENGALURU | RAILWAY TERMINAL
SUMMARY: Two more railway terminal proposed in Bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.