ബെംഗളൂരു – ധാർവാഡ് വന്ദേ ഭാരത് ബെളഗാവിയിലേക്ക് നീട്ടാൻ അനുമതി

ബെംഗളൂരു: ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത് എക്സ്പ്രസ് ബെളഗാവി വരെ നീട്ടുന്നതിന് കേന്ദ്ര സർക്കാർ അനുമതി. വടക്കൻ കർണാടകയിലെ ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിനായാണ് തീരുമാനമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ട്രെയിൻ ഇനിമുതൽ ബെംഗളൂരുവിന് പകരം ബെളഗാവിയിൽ നിന്നാണ് പുറപ്പെടുക. ബെംഗളൂരു – ധാർവാഡ് വന്ദേ ഭാരത് എക്സ്പ്രസ് 2023 ജൂണിലാണ് വാണിജ്യ പ്രവർത്തനം ആരംഭിച്ചത്. 85 ശതമാനത്തിലധികം പ്രതിഫിന യാത്രക്കാരാണ് വന്ദേ ഭാരത് ആശ്രയിക്കുന്നത്. ട്രെയിൻ ബെളഗാവിയിലേക്ക് നീട്ടാൻ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, എംപി ജഗദീഷ് ഷെട്ടർ, ബെളഗാവി നിന്നുള്ള നേതാക്കളും ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും അടുത്തിടെ കേന്ദ്രസർക്കാരിന് നിവേദനം നൽകിയിരുന്നു.
ഇതേതുടർന്ന് കഴിഞ്ഞ വർഷം, ബെളഗാവിയിലേക്ക് ട്രെയിൻ സർവീസ് നീട്ടുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായി ട്രയൽ റൺ നടത്തി. ബെംഗളൂരുവിൽ നിന്ന് ബെളഗാവിയിലേക്ക് പരമാവധി 110 കിലോമീറ്റർ വേഗതയിൽ എത്താൻ എട്ട് മണിക്കൂർ എടുക്കും. പുലർച്ചെ 5. 45 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1.40ന് ബെളഗാവിയിൽ എത്തിച്ചേർന്നിരുന്നു. തിരിച്ചുള്ള ട്രെയിൻ ഉച്ചയ്ക്ക് 2ന് ബെളഗാവിയിൽ നിന്ന് പുറപ്പെട്ട് രാത്രി 10.10 ന് ബെംഗളൂരുവിൽ എത്തിയിരുന്നു. നിലവിൽ ഈ റൂട്ടിലുള്ള ഔദ്യോഗിക സർവീസ് ആരംഭിക്കുന്നത് എന്നാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടില്ല.
TAGS: VANDE BHARAT EXPRESS
SUMMARY: Centre gives green signal to extend Bengaluru-Dharwad Vande Bharat to Belagavi



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.