തെലങ്കാന തുരങ്ക അപകടം; രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ തെർമോസ് കട്ടർ എത്തിച്ചു


തെലങ്കാന: തെലങ്കാന തുരങ്ക അപകടത്തിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കി. വ്യാഴാഴ്ച വൈകീട്ടോടെ തിരച്ചിലിനായി തെർമോസ് കട്ടർ എത്തിച്ചു. തെലങ്കാനയിലെ നാഗർ കൂർണിലിലെ ശ്രീശൈലം ഇടതുകര കനാൽ ടണൽ തകർന്നാണ് അപകടമുണ്ടായത്. നിലവിൽ എട്ടോളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

രക്ഷാപ്രവർത്തനത്തിന് തടസ്സമായി നിൽക്കുന്ന ഇരുമ്പും ഉരുക്കും മുറിച്ചു മാറ്റുന്നതിനായി അത്യാധുനിക കട്ടറുകൾ ആണ് എത്തിച്ചിട്ടുള്ളത്. രക്ഷാപ്രവർത്തനം ഊർജിതമായതോടെ എൻജിആർഐയുടെ സംഘം 10 മീറ്റർ വരെ ആഴത്തിൽ പരിശോധന നടത്താൻ കഴിയുന്ന 200 മെഗാ ഹെൽട്‌സിന്റെ ഗ്രൗണ്ട് പ്രോബിങ് റഡാറിൽ തുരങ്കത്തിനുള്ളിൽ എത്തിച്ചു. അടിഞ്ഞുകൂടിയ ചെളി തുരങ്കത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്ന് ജലം ഒഴിവാക്കുന്നത് ഏകദേശം പൂർത്തിയായി എന്നാണ് വിവരം. ഫെബ്രുവരി 25 നാണ് അപകടം നടന്നത്. മേൽക്കൂരയിലെ വിള്ളൽ മൂലം വെള്ളമിറങ്ങിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

തുരങ്കത്തിന്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. നിർമാണം പൂർത്തിയാകാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്. വെള്ളം കൊണ്ടുപോയി തുടങ്ങിയതോടെയുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികൾ ഇറങ്ങിയത്. പിന്നാലെ തുരങ്കത്തിന്റെ മുകൾ ഭാഗം ഇടിയുകയായിരുന്നു.

TAGS:
SUMMARY: Telangana tunnel collapse, Rescue teams stare at 10,000 cubic meters of mud challenge


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!