സൈബർ തട്ടിപ്പ് ഭയന്ന് വയോധിക ദമ്പതികൾ ജീവനൊടുക്കിയ സംഭവം; പ്രതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരു: സൈബർ തട്ടിപ്പുകാരെ ഭയന്ന് വയോധിക ദമ്പതിമാർ ജീവനൊടുക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ബെളഗാവി ഖാനാപുർ താലൂക്കിലായിരുന്നു സംഭവം. ഡീഗോ സന്താൻ നസ്രേത്ത്(82), ഭാര്യ ഫ്ളാവിയ(79) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ചിരാഗ് ജീവരാജ്ഭായ് ലക്കാഡ് (30) എന്നയാളാണ് സൂറത്തിൽ വെച്ച് അറസ്റ്റിലായത്.
മരിച്ച ദമ്പതികൾ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായതായി പോലീസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് ഇരുവരുടെയും മൃതദേഹങ്ങൾ അയൽക്കാർ കണ്ടെത്തിയത്. ഫ്ളാവിയയുടെ മൃതദേഹം വീട്ടിനുള്ളിൽ നിന്നും ഡീഗോയുടെ മൃതദേഹം വീടിനുപുറത്തുള്ള ജലസംഭരണിക്കകത്ത് രക്തത്തിൽ കുളിച്ച നിലയിലുമാണ് കണ്ടെടുത്തത്.
ഡീഗോ ജീവനൊടുക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തിയും രണ്ടു പേജുള്ള ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. ഇതിൽ സൈബർ തട്ടിപ്പിനെ കുറിച്ച് പരാമർശിച്ചിരുന്നു. മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു ഡീഗോ. മക്കളില്ലാത്ത ദമ്പതിമാർ ഒറ്റയ്ക്കായിരുന്നു താമസം.
TAGS: KARNATAKA | ARREST
SUMMARY: Cyber fraudster arrested from Surat for suicide of aged Belagavi couple



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.