Sunday, September 21, 2025
24.8 C
Bengaluru

‘സാനുമാസ്റ്റർ ധിഷണയുടെ സൂര്യശില’-പുകസ അനുസ്മരണം

ബെംഗളൂരു: സൗമ്യവും ദീപ്തവുമായ ജ്ഞാനസാന്നിധ്യമായി മലയാളത്തിന്റെ സാംസ്കാരിക ധൈഷണിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വഴിവിളക്കായിരുന്നു എം കെ സാനുമാസ്റ്ററെന്ന്
പുകസ ബംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ
അനുസ്മരണയോഗം വിലയിരുത്തി. സുരേഷ് കോടൂർ അധ്യക്ഷത വഹിച്ചു. കെ പി അജിത്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.

വിശ്വ സാഹിത്യത്തിന്റെ വിഹായസുകളിലേക്ക് തുറന്നുവച്ചൊരു ജാലകമായി സാഹിത്യവിദ്യാർത്ഥികൾക്ക് എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും മാർഗ്ഗദർശനം നൽകിയ ഗുരുവര്യനായിരുന്നു സാനുമാസ്റ്ററെന്ന് സുരേഷ് കോടൂർ പറഞ്ഞു. ശ്രീനാരായണ ദർശനങ്ങളെ ആഴത്തിൽ ഉൾക്കൊണ്ട സാമൂഹ്യ സാംസ്കാരിക മൂല്യങ്ങളാണ് അദ്ദേഹത്തിന്റെ കർമ്മപാതയെ നിർണയിച്ചത്.
എഴുത്തിൽ ഒരേസമയം ഏറെ ഗഹനവും, ഏറ്റവും ലളിതവുമായ ആഖ്യാനങ്ങളുൾപ്പെടെ എല്ലാ മേഖലകളിലും മുദ്ര പതിപ്പിച്ച സർഗാത്മക ജീവിതമായിരുന്നു അദ്ദേഹത്തിന്റെതെന്ന് സുരേഷ് കോടൂർ വിശദമാക്കി.

ചിന്തയുടെ ഉയരവും ജ്ഞാനത്തിന്റെ ഗരിമയും പോലെ തന്നെ, നൈർമല്യത്തിന്റെ ആർദ്രതയും കൈമുതലായ വാഗ്മിത്വമായിരുന്നു
സാനുമാസ്റ്ററുടെ സവിശേഷതയെന്ന് കെ പി അജിത് കുമാർ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. പുരോഗമന സാംസ്കാരിക പ്രസ്ഥാനത്തിന് കരുത്തും ദിശാബോധവും പകർന്ന നായകനെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്ടമാകുന്നതെന്ന് അജിത്കുമാർ അനുസ്മരിച്ചു.

ജീവചരിത്ര കൃതികളിലും വിമർശന കൃതികളിലും ലളിതവും കരുത്തുറ്റതുമായ ആഖ്യാനഭാഷയാണ് സാനുമാസ്റ്റർ സ്വീകരിച്ചത്. ആശാൻ കൃതികളുടെ ആഴവും പരപ്പും സാനുമാസ്റ്ററിലൂടെ മലയാളികൾക്ക് ഏറെ ലളിതമായി അനുഭവവേദ്യമായെന്ന്
കെ ആർ കിഷോർ അനുസ്മരിച്ചു.

ടി എം ശ്രീധരൻ, ഡോ. സുഷമ ശങ്കർ, വല്ലപ്പുഴ ചന്ദ്രശേഖരൻ, ടി എ കെലിസ്റ്റസ്, ഗീത നാരായണൻ, ഭരതൻ, കൃഷ്ണമ്മ, അനീസ്, പൊന്നമ്മ ദാസ് എന്നിവർ തുടർന്ന് സംസാരിച്ചു. സുദേവൻ പുത്തൻചിറ സ്വാഗതവും ശാന്തകുമാർ എലപ്പുള്ളി നന്ദിയും പറഞ്ഞു.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മുൻ ജമ്മു താരം മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡന്റാകും

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ്...

മണിപ്പുരിൽ സൈനികരെ ആക്രമിച്ച സംഭവം: രണ്ട് പേർ പിടിയിൽ

ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ നടന്ന ആക്രമണത്തിൽ രണ്ടു പേർ...

സ്‌കൂള്‍ ഗ്രൗണ്ടില്‍ കണ്ടെത്തിയത് പുരുഷന്റെ അസ്ഥികൂടമെന്ന് റിപ്പോര്‍ട്ട്; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കോട്ടയം: കോട്ടയം ആർപ്പൂക്കരയില്‍ വൊക്കേഷണല്‍ ഹയർ സെക്കന്‍ഡറി സ്കൂളിന്‍റെ ഗ്രൗണ്ടിന്‍റെ നിന്ന്...

കാട്ടാനയുടെ ചവിട്ടേറ്റ് സ്‌കൂട്ടർ യാത്രക്കാരന് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരുക്ക്. തിരുവനന്തപുരം...

സിപിഐ 25-ാം പാർട്ടി കോൺഗ്രസ്സിന് ഇന്ന് ചണ്ഡീഗഢിൽ തുടക്കം

മൊഹാലി: സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസ്സ് ചണ്ഡീഗഢിൽ ഇന്ന് ആരംഭിക്കും. ആയിരക്കണക്കിന്...

Topics

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

Related News

Popular Categories

You cannot copy content of this page