ബെംഗളൂരു: കർണാടക ഷിരൂരിൽ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനായി തിരച്ചില്‍ 12-ാം ദിവസത്തില്‍. ഗംഗാവലിയില്‍ തിരച്ചില്‍ നടത്താൻ ഉടുപ്പിയില്‍ നിന്നുള്ള പ്രാദേശിക മുങ്ങല്‍ വിദ്ഗധരുടെ സംഘം അങ്കോലയില്‍ എത്തിയിട്ടുണ്ട്. തീരദേശ കർണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി ഇവർക്കറിയാം.
ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ളവരാണിവർ. പുഴയുടെ ശക്തമായ അടിയൊഴുക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാവികസേനയുടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. നേവിയുടെ സ്ക്യൂബ സംഘത്തിന് പുഴയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല.
ഇതോടെ പുതിയ സംവിധാനമായ പൊന്റൂണ്‍ സ്ഥാപിച്ച് നാവികസേനയുടെ മുങ്ങല്‍വിദഗ്ധർ ഇറക്കാനുള്ള നീക്കം ശനിയാഴ്ച നടക്കാനിരിക്കുകയായിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ പൊന്റൂണ്‍ ഷിരൂരിലേക്ക് എത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ലഭിച്ച സിഗ്നല്‍ കേന്ദ്രീകരിച്ചാവും ഇന്നത്തെ തിരച്ചില്‍.
സ്ഥലത്ത് മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ക്യാമ്പ് ചെയ്യുന്നുണ്ട്. പുഴയിലെ ജലനിരപ്പിലും കുറവ് വന്നിട്ടില്ല. ഏഴ് നോട്ടിന് അടുത്താണ് പുഴയിലെ ഒഴുക്ക്. ഈ സാഹചര്യം തുടരുകയാണെങ്കില്‍ രക്ഷാ ദൗത്യം നീണ്ടുപോകാനാണ് സാധ്യത.
TAGS : SHIROOR LANDSLIDE | ARJUN RESCUE
SUMMARY : A team of divers has reached Shirur for a rescue mission