ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. കുടുംബവഴക്ക് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ മകൻ ബാബുവിനെ (47) പോലീസ് കസ്റ്റഡിയിലെടുത്തു.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആഗ്നസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുന്‍പേ മരണം സംഭവിച്ചിരുന്നു. ചോരവാര്‍ന്ന് നിലത്തുകിടക്കുന്ന നിലയിലായിരുന്ന തങ്കരാജിനെ പോലീസ് എത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിഞ്ഞത്. രണ്ട് മൃതദേഹങ്ങളും ആലപ്പുഴ ജലറല്‍ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കും നെഞ്ചിനും കഴുത്തിനും വയറിനും ഉള്‍പ്പെടെ ദമ്പതികള്‍ക്ക് പരുക്കേറ്റിരുന്നു.
മദ്യലഹരിയിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു, പിടിയിലായ ബാബു ഇറച്ചിവെട്ടുകാരനാണ്. കൊല നടത്തിയ ശേഷം ബാബു അവിടെ നിന്ന് ഓടിരക്ഷപ്പെടുകയും തൊട്ടടുത്ത ബാറിലിരുന്ന് മദ്യപിക്കുകയുമായിരുന്നു. അവിടെ നിന്നാണ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
SUMMARY: A young man stabbed his parents to death in Alappuzha