ന്യൂഡല്‍ഹി: ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍. കേസുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. ഡോ. ഷഹീനുമായി ബന്ധമുള്ള ഡോ.ഫറൂഖിനെനാണ് ഹാപ്പൂരില്‍ നിന്ന് പിടികൂടിയത്. തുര്‍ക്കിയില്‍ പോയ മറ്റൊരു ഡോക്ടറെ കൂടി കണ്ടെത്താനുണ്ടെന്നാണ് ഏജന്‍സികള്‍ പറയുന്നത്.
കേസില്‍ അറസ്റ്റിലായ ഡോ.ആദിലിന്റെ സഹോദരന്‍ മുസാഫിറിന്റെ നേതൃത്വത്തിലാണ് ഇവര്‍ 2021ല്‍ തുര്‍ക്കിക്ക് പോയത്. ഭീകരര്‍ സ്‌ഫോടകവസ്തു വാങ്ങിയ ഹരിയാനയിലെ നുഹുവിലും പരിശോധന നടന്നു. ചില വ്യാപാരികളെ കസ്റ്റഡിയിലെടുത്തു. അല്‍ ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് നാല് പേരെ കൂടി ചോദ്യം ചെയ്യാനായി ഏജന്‍സികള്‍ കൊണ്ടുപോയി.
കേസുമായി ബന്ധപ്പെട്ട് ഭീകരർ നടത്തിയ വിദേശയാത്രകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഭീകരർക്കൊപ്പം തുർക്കിയിൽ പോയ മറ്റൊരു ഡോക്ടറെക്കൂടി കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കേസിൽ നേരത്തെ അറസ്റ്റിലായ ഡോക്ടർ ആദിലിൻ്റെ സഹോദരൻ മുസാഫിറിൻ്റെ നേതൃത്വത്തിലാണ് ഇവർ 2021-ൽ തുർക്കിയിലേക്ക് പോയത്. ഭീകരരുമായി മുസാഫിറിനുള്ള ജെയ്‌ഷെ ബന്ധം നേരത്തെ പുറത്തുവന്നിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ വാങ്ങിയ സ്ഥലങ്ങളിലും സുരക്ഷാ ഏജൻസികൾ പരിശോധന ശക്തമാക്കി.
SUMMARY: Another doctor arrested in Delhi blast case













