തിരുവനന്തപുരം: പുഞ്ചക്കരി പേരകം ജംഗ്ഷന് സമീപം വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു. ശരണ്യ- ശങ്കർ ദമ്പതികള്‍ തിരുവല്ലം പുഞ്ചക്കരി പേരകത്ത രഞ്ചുവിഹാറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് മുന്നില്‍ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മഹീന്ദ്ര ബൊലേറോ , മാരുതി വാഗണർ കാറുകളാണ് കത്തി നശിച്ചത്.
ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് ശരണ്യയും മക്കളും വീട് വിട്ടു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ വാഹനം കത്തിക്കുന്നതിനായി ശങ്കറെത്തിയെന്ന് ശരണ്യ തിരുവല്ലം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തുമ്പോൾ വീടിനു മുന്നിലെ രണ്ട് വാഹനങ്ങള്‍ തീപിടിച്ച് കത്തുന്ന നിലയിലായിരുന്നു.
വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്നും എത്തിയ ഫയർഫോഴ്സ് വാഹനങ്ങളിലെയും വീടിനുള്ളിലെയും തീ പൂർണമായും കെടുത്തി. രണ്ടു വാഹനങ്ങള്‍ക്ക് സമീപം പേപ്പർ ബുക്‌ലെറ്റുകള്‍ കൂട്ടിയിട്ട് കത്തിച്ചാണ് തീ പടർത്തിയതെന്നാണ് സംശയം. ഹാളിലെ ബുക്ക് ഷെല്‍ഫിലേക്കും തീ പടർന്നിരുന്നു.
SUMMARY: Bolora and Wagoner parked in front of house set on fire; woman says husband was behind it