തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. 17കാരിയുടെ ക്വട്ടേഷന്‍ പ്രകാരമാണ് യുവാവിനെ നാലംഗ സംഘം മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയടക്കം നാലുപേരെ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി നൽകിയ ക്വട്ടേഷൻ പ്രകാരം നാലംഗ സംഘം റഹീമിനെ പിടികൂടി ജഡ്ജിക്കുന്നിൽ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അഴീക്കോട് സ്വദേശി റഹീമിനാണ് മര്‍ദനമേറ്റത്. പെണ്‍കുട്ടിയെ റഹീം പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിനാണ് ക്വട്ടേഷഷൻ നൽകിയതെന്നാണ് പോലീസ് പറയുന്നത്. രക്തത്തിൽ കുളിച്ച നിലയിലാണ് റഹീമിനെ കണ്ടെത്തിയത്. തുടര്‍ന്ന് റഹീമിനെ ആശുപത്രിയിലാക്കുകയായിരുന്നു. ഇതിന് പിന്നാലെ റഹീമിന്‍റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
SUMMARY: Brutal beating of a young man; 17-year-old woman gave the quotation, four people including the girl are in custody