ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തത്‌സ്ഥിതി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ആക്ടിങ് ചീഫ് ജസ്റ്റിസ് വി. രാമേശ്വർ റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്. കഴിഞ്ഞ മാസം 12-നാണ് സർക്കാർ കോടതിയിൽ റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിച്ചിരുന്നു. എന്നാല്‍ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുപോകരുതെന്ന് സർക്കാർ കോടതിയിൽ ബോധിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് നടന്നുവരുന്ന അന്വേഷണത്തെ ഇത് ബാധിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇക്കാര്യം തള്ളിക്കളഞ്ഞാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
റിപ്പോർട്ട് കോടതിരേഖകളിൽ ഉൾപ്പെടുത്താനും മറ്റ് കക്ഷികളായ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് ബോർഡിനും ആർസിബിക്കും ഈവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎൻഎക്കും കൈമാറാനും കോടതി നിർദേശിച്ചിട്ടുണ്ട്.
SUMMARY: Chinnaswamy Stadium disaster; High Court demands release of status report
മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി സെന്റ്…
ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1974 സെപ്റ്റംബർ 24നായിരുന്നു പിആർ…
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…