ശ്രീനഗർ: ജമ്മുകശ്മീരിലെ ഉഥംപൂർ ജില്ലയിലെ ബസന്ത്ഘട്ടിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ വധിച്ചു. സൈന്യത്തിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് ബുധനാഴ്ച ഭീകരരുമായി ഏറ്റുമുട്ടിയത്. ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
സൈന്യത്തിൻ്റെ ഒരു പാരാ ട്രൂപ്പ്, 22 ഗർവാൾ റൈഫിൾസ്, യൂണിയൻ ടെറിട്ടറി പോലീസിൻ്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തു.
ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സംഭവം. സെപ്റ്റംബര്‍ 18 നാണ് ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് തുടങ്ങുന്നത്. നേരത്തേ ജമ്മുവിലെ അഖ്‌നൂരിലുണ്ടായ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന് പരുക്കേറ്റിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍.
<BR>
TAGS ; JAMMU KASHMIR | TERROR ATTACK | ENCOUNTER
SUMMARY : Clash in Jammu; Three Jaish-e-Mohammed terrorists were killed by security forces