തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകള്‍ വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
പരാതിക്കാരിയുടെ ചിത്രമോ പേരോ താൻ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടില്ലെന്നും, നേരത്തെ ഉണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപ്പൊക്കിയതാണെന്നുമാണ് സന്ദീപ് വാര്യർ മുൻകൂർ ജാമ്യഹർജിയില്‍ പറയുന്നത്. അതിജീവിതയുടെ പരാതിയില്‍ സന്ദീപ് വാര്യർ ഉള്‍പ്പെടെ ആറ് പേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തിട്ടുള്ളത്.
സൈബർ അധിക്ഷേപ പരാതിയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന രാഹുല്‍ ഈശ്വറിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. അതേസമയം മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഈ കേസില്‍ ഒന്നാം പ്രതി. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും രാഹുല്‍ ഈശ്വർ അഞ്ചാം പ്രതിയുമാണ്.
SUMMARY: Case of insulting the complainant; Consideration of Sandeep Warrier’s anticipatory bail plea postponed














