ബെംഗളൂരു: സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിൻ്റെ ദൃശ്യങ്ങൾ പെൻഡ്രൈവിൽ പകർത്തി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് അപകടകരമായ പ്രവൃത്തിയാണെന്ന് കർണാടക ഹൈക്കോടതി. ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയ്‌ക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസിലാണ് കോടതിയുടെ നിരീക്ഷണം.
അശ്ലീല ദൃശ്യങ്ങളടങ്ങുന്ന പെൻഡ്രൈവ് മറ്റുളളവരുമായി പങ്കുവെച്ച ശരത്ത് എന്നയാൾ സമർപ്പിച്ച ഹർജിയാണ് ജസ്‌റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ഇത്തരം കാര്യങ്ങളിൽ പുരുഷന് ഒന്നും നഷ്‌ടപ്പെടാനില്ല. എന്നാൽ ഒരു സ്‌ത്രീയെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഗൗരവമായ പ്രശ്നമാണ്. ഇത്തരം സംഭവങ്ങൾ സ്‌ത്രീകളെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് കോടതി വ്യക്തമാക്കി.
രാഷ്‌ട്രീയ വിദ്വേഷം മൂലമാണ് ഈ കേസിൽ ഹർജിക്കാരനെ പ്രതി ചേർത്തിരിക്കുന്നതെന്നും കുറ്റാരോപിതനെതിരെ തെളിവില്ലെന്നും പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു. എന്താണ് രാഷ്‌ട്രീയ വിദ്വേഷമെന്ന് ചോദിച്ച കോടതി ഇത്തരമൊരു കാര്യം ഏതൊരു വ്യക്തിയും ചെയ്യുന്നത് തെറ്റാണെന്നും ആരും സ്‌ത്രീയെ മോശമായി ചിത്രീകരിക്കരുതെന്നും വ്യക്തമാക്കി.
TAGS: KARNATAKA| COURT| PRAJWAL REVANNA
SUMMARY: distributing sex videos a crike against women says court