ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് 5 മണിക്കാണ് സംഭവം. നിലവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സമുദ്രത്തില്‍ 10 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ഒരു മീറ്റർ വരെ ഉയരത്തിൽ സുനാമി ഉണ്ടാകാൻ സാധ്യതയുള്ളതായി ജപ്പാൻ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. സുനാമി തിരമാലകൾ മണിക്കൂറുകളോളം തുടരുകയും ക്രമേണ വർദ്ധിക്കുകയും ചെയ്യാമെന്നാണ് അറിയിപ്പ്. തുടർചലനങ്ങളുണ്ടാകാൻ സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകി.
ഒഫുനാറ്റോ, ഒമിനാറ്റോ, മിയാകോ, കമൈഷി എന്നിവിടങ്ങളിൽ ചെറിയതോതിൽ സുനാമി തിരമാലകൾ ഉണ്ടായി. കുജിയിൽ 20 സെന്റീമീറ്റർ (എട്ട് ഇഞ്ച്) വരെ ഉയരത്തിൽ എത്തി. ഭൂകമ്പത്തെത്തുടർനന് ബുള്ളറ്റ് ട്രെയിനുകൾക്ക് കാലതാമസമുണ്ടാവുകയും പലയിടങ്ങളിലും വൈദ്യുതി തടസമുണ്ടാവുകയും ചെയ്തു. പസഫിക് ‘റിംഗ് ഒഫ് ഫയറിൽ’ ഉൾപ്പെടുന്ന ജപ്പാൻ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ്. 2011ലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും വലിയ നാശനഷ്ടങ്ങളാണ് രാജ്യത്തുണ്ടായത്.
SUMMARY: Earthquake in Japan; Magnitude 6.8, tsunami warning issued by authorities













