ബെംഗളൂരു :11 പേരുടെ ജീവന്‍ നഷ്ടമായ ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ട ദുരന്ത ബില്ലിന് രൂപം നൽകി കർണാടക സർക്കാർ. കർണാടക ക്രൗഡ് കൺട്രോൾ (മാനേജിങ് ക്രൗഡ് അറ്റ് ഇവന്റ്‌സ് ആൻഡ് വെന്യൂസ് ഓഫ് മാസ് ഗാതറിങ്)ബിൽ, 2025 എന്നപേരിൽ തയ്യാറാക്കിയ ബിൽ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ ചര്‍ച്ച ചെയ്തു.
ആൾക്കൂട്ടങ്ങൾക്കിടയിൽ അപകടങ്ങളോ ദുരന്തങ്ങളോ ഉണ്ടായാൽ പരിപാടി നടത്തുന്നവർക്ക് എതിരെ (ഇവന്റ് മാനേജേഴ്‌സ്) മൂന്നുവർഷംവരെ തടവുശിക്ഷയും അഞ്ചുലക്ഷംരൂപവരെ പിഴയും ഉറപ്പാക്കുന്ന നിയമമാണിത്. തിക്കിലും തിരക്കിലും പെടുന്നവർക്ക് ഇവർ നഷ്ടപരിഹാരം നൽകുകയും വേണം. അല്ലെങ്കിൽ അവരുടെ സ്വത്തുക്കളിൽനിന്ന് സർക്കാർ പണമീടാക്കി ദുരന്തത്തിൽപ്പെട്ടവർക്ക് നൽകണം. അടുത്ത മന്ത്രിസഭായോഗത്തിൽ ബിൽ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് നിയമ-പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.
SUMMARY: Government prepares bill to prevent crowd disasters