ബെംഗളൂരു: വ്യാജ ഡോക്ടർമാർക്കും അനധികൃത മെഡിക്കൽ പ്രാക്ടീഷണർമാർക്കുമെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നിവയുൾപ്പെടെ അംഗീകൃത മെഡിക്കൽ കൗൺസിലുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രാക്ടീഷണർമാർക്ക് മാത്രമേ പ്രാക്ടീസ് ചെയ്യാൻ അനുവാദമുള്ളൂ എന്ന് സർക്കുലറിൽ പറയുന്നു. രജിസ്ട്രേഷൻ ഇല്ലാതെ ഡോക്ടറായി ആൾമാറാട്ടം നടത്തുന്ന ഏതൊരു വ്യക്തിക്കും 5 ലക്ഷം രൂപ വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കും.
ഇത്തരത്തിലുള്ളവരെ കണ്ടെത്താന്‍ ഡെപ്യൂട്ടി കമ്മീഷണർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ, ആയുഷ് ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ, അഭിഭാഷകർ എന്നിവരടങ്ങുന്ന ജില്ലാതല പ്രത്യേക സേനകൾ രൂപീകരിച്ചിട്ടുണ്ട്. കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് (കെപിഎംഇ) നിയമപ്രകാരം രജിസ്ട്രേഷൻ ഇല്ലാതെ ഒരു മെഡിക്കൽ സ്ഥാപനം നടത്തിയാൽ 50,000 രൂപ വരെ പിഴ ചുമത്തും, കൂടാതെ സ്ഥാപനം ഉടനടി അടച്ചുപൂട്ടുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
SUMMARY: Government takes strict action against fake doctors; fine of Rs 5 lakh and imprisonment of up to three years