കൊളംബോ: ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി. പ്രസിഡൻറ് അനിരു കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു. കൊളംബോയില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കം 22 പേർ അടങ്ങുന്ന മന്ത്രിസഭയാണ് ചുമതലയേറ്റെടുത്തത്.
പ്രതിരോധ, ധനകാര്യ വകുപ്പുകള്‍ കൈവശം വയ്ക്കുന്നത് പ്രസിഡന്റാണ്. മന്ത്രിസഭയില്‍ മുസ്ലീം പ്രാതിനിധ്യമില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ദിസനായകെയുടെ നാഷനല്‍ പീപ്പിള്‍സ് പവര്‍ (എൻ.പി.പി) ഭൂരിപക്ഷം നേടിയതിന് പിന്നാലെയാണ് പുതിയ മന്ത്രിസഭയെ പ്രസിഡന്റ് പ്രഖ്യാപിച്ചത്. മന്ത്രിമാരും സഹമന്ത്രിമാരും ഇന്ന് വൈകീട്ടോടെ പ്രസിഡന്റ് ദിസനായകെക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുക.
ഈ വര്‍ഷം സെപ്റ്റംബര്‍ 24 മുതല്‍ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചു വരികയാണ് ഹരിണി അമരസൂര്യ. ശ്രീലങ്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് അവർ. കൊളംബോയില്‍ 6,55,289 ഭൂരിപക്ഷം നേടിയാണ് ഹരിണി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. വിദേശകാര്യമന്ത്രിയായി മുതിര്‍ന്ന നേതാവ് വിജിത ഹെറാത്തിനെ വീണ്ടും നിയമിച്ചിട്ടുണ്ട്.
TAGS : SRILANKA
SUMMARY : Harini Amarasurya was re-elected as Sri Lankan Prime Minister