കൊച്ചി: മസാല ബോണ്ടില്‍ കിഫ്ബിയ്ക്ക് ആശ്വാസം. ഇ ഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് തുടർ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തത്. കിഫ്ബി നില്‍കിയ ഹർജിയില്‍ കോടതി പ്രാഥമിക വാദം കേട്ടിരുന്നു. തുടർന്നാണ്, തുടർനടപടികള്‍ ഹൈക്കോടതി സ്‌റ്റേ നല്‍കിയിരിക്കുന്നത്.
കിഫ്ബി മസാലബോണ്ടിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് ഭൂമി ഏറ്റെടുത്തതത് ചട്ടവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഇഡി നോട്ടീസ് നല്‍കിയിരുന്നത്. മുഖ്യമന്ത്രി, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി, കെ.എം എബ്രഹാം എന്നിവർക്കാണ് ഇഡി നോട്ടീസ് അയച്ചിരുന്നത്. അതിനെതിരെയാണ് കിഫ്ബി ഹൈക്കോടതിയെ സമീപിച്ചത്.
മസാല ബോണ്ടിലൂടെ സമാഹരിച്ച പണം വികസനപ്രവർത്തനങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. സ്ഥലം വാങ്ങിയത് ഫെമ ചട്ട ലംഘനം നടന്നു എന്നു പറഞ്ഞാണ് ഇഡി നോട്ടീസ് അയച്ചിരുന്നത്. എന്നാല്‍, മസാലബോണ്ടിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് സ്ഥലം വാങ്ങിയിട്ടില്ലെന്നും വികസന പ്രവർത്തനങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുകയാണ് ചെയ്തതെന്നായിരുന്നു കിഫിബിയും സർക്കാറും വ്യക്തമാക്കിയിരുന്നു.
SUMMARY: High Court stays ED notice in Masala Bond case














