കൊല്‍ക്കത്ത: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കാണാൻ ആവശ്യത്തിന് സമയം ലഭിച്ചില്ല എന്ന കാരണത്താല്‍ പ്രകോപിതരായി ആരാധകർ. ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി സോള്‍ട് ലേക്ക് സ്റ്റേഡിയത്തില്‍ എത്തിയ മെസ്സിയെ കാണാൻ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നാരോപിച്ച് ആരാധകർ സ്റ്റേഡിയത്തിലേക്ക് കസേരയും കുപ്പികളും വലിച്ചെറിഞ്ഞു.
Another hyped international celebrity event in India and yet another scam.
50,000+ paying fans, waiting for hours. Messi showed for up for less than 10 minutes, was surround by VIP’s and politicians and vanished.
Overpriced tickets, insane hype yet fans treated like props. pic.twitter.com/m3rbTUZydv
— Prizm (@sxmeerkhan) December 13, 2025
സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലിറങ്ങിയ മെസി ആരാധകരെ അഭിവാദ്യം ചെയ്തെങ്കിലും പെട്ടെന്ന് മടങ്ങിയതും ഗ്രൗണ്ടില്‍ രാഷ്ട്രീയക്കാരും നടന്മാരും നിറഞ്ഞതും ആരാധകരുടെ പ്രകോപനത്തിന് കാരണമായി. 5,000 മുതല്‍ 25,000 രൂപ വരെ ടിക്കറ്റിന് മുടക്കിയാണ് ആളുകള്‍ മെസ്സിയെ കാണാൻ സ്റ്റേഡിയത്തിലെത്തിയത്. എന്നാല്‍ ഇതിഹാസ താരത്തെ ഒരു നോക്ക് കാണാൻ പോലും സാധിച്ചില്ലെന്നാണ് ആരാധകരുടെ പരാതി.
കാല്‍ മണിക്കൂറോളം മാത്രമാണ് മെസ്സി സ്റ്റേഡിയത്തില്‍ നിന്നതെന്നും ഈ സമയം തന്നെ മന്ത്രിമാരും മറ്റു നേതാക്കളും അദ്ദേഹത്തെ പൊതിഞ്ഞുനിന്നെന്നും ആരാധകര്‍ പറയുന്നു. ഇതോടെ പ്രകോപിതരായ കാണികള്‍ കുപ്പി ഉള്‍പ്പെടെ കൈയിലുണ്ടായിരുന്നവ സ്റ്റേഡിയത്തിലേക്ക് എറിയുകയും കസേരകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ‘ഗോട്ട് ഇന്ത്യ ടൂർ’ യാത്രയുടെ ഭാഗമായി നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായാണ് ഡിസംബർ 13 മുതല്‍ 15 വരെ മെസ്സി ഇന്ത്യയില്‍ എത്തിയത്.
SUMMARY: ‘Messi came and went in 10 minutes, wasted money and time’; Fans protest,














