ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ കീഴിലാണ് മിസൈൽ വിജയകരമായി പരീക്ഷിച്ചതെന്നും പരീക്ഷണം വന്‍ വിജയമാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.
7,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ (ഐസിബിഎം) അഗ്നി-5 ന്റെ ഒരു വകഭേദമാണ് പരീക്ഷിച്ച മിസൈൽ. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) ആണ് ഇത് വികസിപ്പിച്ചെടുത്തത്.കഴിഞ്ഞ വർഷം, മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീഎൻട്രി വെഹിക്കിൾ (എംഐആർവി) ശേഷിയുള്ള അഗ്നി-5 മിസൈലിന്റെ ആദ്യ പരീക്ഷണം നടത്തിയിരുന്നു. ഒന്നിലധികം ആണവ പോർമുനകളെ നേരിടാൻ ഈ സാങ്കേതികവിദ്യ ആയുധത്തെ സഹായിക്കുന്നു.
സാധാരണ ഒരു യുദ്ധ സാഹചര്യം ഉണ്ടായാല്‍, ആണവശക്തിയുള്ള രാജ്യങ്ങൾ തങ്ങളുടെ ശക്തിയും ശേഷിയും ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാൻ ഇത്തരം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിക്കുക പതിവാണ്. ആണവായുധം പ്രയോഗിക്കാന്‍ വല്ല പദ്ധതിയുമുണ്ടെങ്കില്‍ അതില്‍ നിന്നും പിന്‍വാങ്ങിക്കോളൂ എന്ന പരോക്ഷ സൂചനയാണ് അഗ്നി 5 മിസൈല്‍ പരീക്ഷണത്തിലൂടെ ഇന്ത്യ പാകിസ്ഥാനും അവരുടെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനും നല്‍കിയത്.
SUMMARY: India’s Agni-5 test successful