കണ്ണൂർ: കായലോട് യുവതി ആത്മഹത്യ ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ വിദേശത്തേക്ക് കടന്നെന്ന് സൂചന. കേസിലെ നാലാം പ്രതി സുനീർ, അഞ്ചാം പ്രതി സക്കറിയ എന്നിവരാണ് രാജ്യം വിട്ടത്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ആള്‍ക്കൂട്ട വിചാരണയെ തുടർന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കണ്ണൂർ കായലോട് സ്വദേശിനി വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്.
സംഭവത്തില്‍ പറമ്പായി സ്വദേശികളായ എംസി മൻസിലില്‍ വി സി മുബഷീർ, കണിയാന്റെ വളപ്പില്‍ കെ എ ഫൈസല്‍, കൂടത്താൻകണ്ടി ഹൗസില്‍ വി കെ റഫ്‌നാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കായലോടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് തലശ്ശേരി എസിപിക്ക് യുവതിയുടെ കുടുംബം പരാതി നല്‍കിയിരുന്നു.
ആണ്‍ സുഹൃത്തിനെ കുറിച്ച് അന്വേഷിക്കണമെന്നും ഇയാളുമായുള്ള ബന്ധമെന്താണ് എന്നത് അന്വേഷിക്കണമെന്നും പരാതിയില്‍ കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ റസീനയുടെ മരണത്തില്‍ കുടുംബം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പൂർണമായും നിഷേധിച്ചുകൊണ്ടായിരുന്നു യുവാവ് പോലീസിന് മൊഴി നല്‍കിയിരുന്നത്. മൂന്നര വർഷം മുമ്പ് പെണ്‍കുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകള്‍ ഒന്നും നടന്നിട്ടില്ലെന്നും യുവാവ് പോലീസിന് മൊഴി നല്‍കുകയായിരുന്നു.
SUMMARY: Kannur kayalod woman commits suicide; Two accused have reportedly gone abroad