Tuesday, August 12, 2025
20.7 C
Bengaluru

വയനാട്ടിലെ ഉരുൾപൊട്ടൽ; അത്ഭുതകരമായി രക്ഷപ്പെട്ട് ഗുണ്ടൽപേട്ട് സ്വദേശി

ബെംഗളൂരു: വയനാട് ജില്ലയിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ അത്ഭുതകരമായി രക്ഷപ്പെട്ട് ഗുണ്ടൽപേട്ട് സ്വദേശി. ജ്യേഷ്ഠൻ്റെ മരണ ചടങ്ങിൽ പങ്കെടുക്കാൻ ചൂരൽമലയിൽ എത്തിയ ഗുണ്ടൽപേട്ട് താലൂക്കിലെ ത്രയംബകപുര സ്വദേശി സ്വാമി ഷെട്ടിയാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉരുൾപൊട്ടലുണ്ടായപ്പോൾ സ്വാമി ചൂരൽമലയിലുണ്ടായിരുന്നു.

പാലം തകർന്ന് വീടുകളിൽ വെള്ളം കയറി. തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഒമ്പത് മാസമായ ഗർഭിണിയും, ഭർത്താവും തന്റെ കൺമുന്നിൽ നിന്ന് ഒഴുകിപ്പോയി. ഒരു കമ്പിയിൽ മുറുകെപ്പിടിച്ചാണ് സ്വയം രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

തൻ്റെ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും സ്വാമി ഷെട്ടി പറഞ്ഞു. അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ കാലിന് പരുക്കേറ്റു. എന്നാൽ മകളെയും പേരക്കുട്ടിയെയും രക്ഷിക്കാൻ തനിക്ക് കഴിഞ്ഞെന്ന് സ്വാമി പറഞ്ഞു. അപകടത്തിനു ശേഷം നെഞ്ചിൽ വേദന അനുഭവപ്പെട്ടിരുന്നു. പക്ഷേ സ്കാനുകൾ എല്ലാം ശരിയാണെന്ന് സ്വാമി പറഞ്ഞു.

ഉരുൾപൊട്ടൽ ഉണ്ടാകുമ്പോൾ എട്ടുപേരായിരുന്നു സ്വാമിയുടെ വീട്ടിലുണ്ടായിരുന്നത്. സ്വാമി താമസിച്ചിരുന്ന സ്ഥലത്ത് ആകെ 10-12 പേർ മാത്രമാണ് രക്ഷപ്പെട്ടത്. കോൺക്രീറ്റ് മേൽക്കൂരയുള്ള വീടുകൾ പോലും തകർന്നു. കെട്ടിടത്തിന്റെ കമ്പികൾ കൈയിൽ കിട്ടിയതോടെ ഇതിന്റെ ബലത്തിലാണ് പിടിച്ചുനിന്നത്. പിറ്റേന്ന് രാവിലെ ചുറ്റിലും മൃതദേഹങ്ങളാണ് കാണാൻ സാധിച്ചതെന്നും സ്വാമി പറഞ്ഞു. നിലവിൽ വയനാട് ദുരന്തത്തിൽ 300ലധികം പേരാണ് മരിച്ചത്. 300ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.

TAGS: KARNATAKA | LANDSLIDE
SUMMARY: Gundlupet man survives Wayanad landslide, saves daughter and grandson

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം...

തൃശ്ശൂരിൽ പോർവിളിയും സംഘർഷവും; സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്

തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ...

വയോധികർക്കും ഭിന്നശേഷിക്കാർക്കും റേഷൻ ഉൽപന്നങ്ങൾ വീട്ടുപടിക്കൽ; തമിഴ്‌നാട്ടിൽ ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41)...

യൂണിയൻ ബാങ്ക്; 250 വെൽത്ത് മാനേജർ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ)...

Topics

ബെംഗളൂരുവിൽ തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാർഥിനികള്‍ ആശുപത്രിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്....

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ

ബെംഗളൂരു: 28-ാമത്‌ ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20...

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം സമാപിച്ചു 

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ബുക്ക് ബ്രഹ്‌മ ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം...

ലാൽബാഗ് പുഷ്പമേള; പ്രവേശന ടിക്കറ്റ് ഓൺലൈനിൽ എടുക്കാം

ബെംഗളൂരു: ലാൽബാഗ് പുഷ്പമേള സന്ദർശിക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം...

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ച് അപകടം: വധുവിന് ദാരുണാന്ത്യം, വിവരമറിഞ്ഞ മുത്തശ്ശിയും കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ...

ബെളഗാവിയിലേക്കടക്കം 3 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി....

കാത്തിരിപ്പിന് വിരാമം; നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, സര്‍വീസുകള്‍ നാളെ മുതല്‍ 

ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍  ബൊമ്മസാന്ദ്ര വരെയുള്ള...

നടി രമ്യക്കുനേരേ സൈബർ ആക്രമണം; പ്രധാനപ്രതി അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയും രമ്യക്കു നേരേ നടത്തിയ സൈബർ...

Related News

Popular Categories

You cannot copy content of this page