ചെന്നൈ: കരൂർ അപകടത്തില്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി തമിഴക വെട്രി കഴകം (ടിവികെ) അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കി. 39 പേരുടെ കുടുംബത്തിന് പണം നല്‍കിയെന്ന് ടിവികെ അറിയിച്ചു.
കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഓർമയ്‌ക്കായി ഇത്തവണ ദീപാവലി ആഘോഷം ടിവികെയുടെ പേരില്‍ പാടില്ലെന്നും അനുസ്മരണ പരിപാടികള്‍ മതിയെന്ന നിർദേശം വിജയ് അണികള്‍ക്ക് നല്‍കിയെന്നാണ് സൂചന. വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്.
വിജയ്‌യെ ആർഎസ്‌എസ് വേഷത്തില്‍ അവതരിപ്പിച്ച് കാരിക്കേച്ചർ പങ്കുവച്ച് ഡിഎംകെ വിഭാഗം രംഗത്തെത്തിയിരുന്നു. കരൂർ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് ഡിഎംകെയുടെ വിമർശനം. 17ന് വിജയ് കരൂരിലെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. സെപ്തംബർ 27നായിരുന്നു 41 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തം.
SUMMARY: Karur disaster; TVK hands over Rs 20 lakh each in financial assistance