ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനില്‍ അംബാനിയുടെ കമ്പനികള്‍ക്കെതിരായ 3,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പില്‍ ഗ്രൂപ്പിന്റെ വസ്തുവകകള്‍ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച ഒരേസമയം റെയ്ഡ് നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മുംബൈയിലെ 50 കമ്പനികളുടെയും 25 വ്യക്തികളുടെയും 35 ലധികം സ്ഥലങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം റെയ്ഡ് ചെയ്തു. ന്യൂഡല്‍ഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂന, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, ഈസ്റ്റ് ഗോദാവരി തുടങ്ങി 40 ഇടങ്ങളിലെ വസ്തുവകകള്‍ ഇഡി കണ്ടുകെട്ടി. മുംബൈ ബന്ദ്രയിലെ അനില്‍ അംബാനിയുടെ പാലി ഹില്‍ ഹൗസും കണ്ടുകെട്ടിയിട്ടുണ്ട്.
സംഭവത്തില്‍ റിലയൻസ് ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. 2017 നും 2019 നും ഇടയില്‍ അംബാനിയുടെ ഗ്രൂപ്പ് കമ്ബനികള്‍ക്ക് യെസ് ബാങ്ക് നല്‍കിയ ഏകദേശം 3,000 കോടി രൂപയുടെ നിയമവിരുദ്ധ വായ്പ വകമാറ്റല്‍ സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് ഇഡി അറിയിച്ചു.
SUMMARY: Loan fraud case; Anil Ambani’s assets worth Rs 3000 crores found














