കാസറഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് (38) മരിച്ചത്. കണ്ണൂരിലെ ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെടിക്കെട്ട് അപകടത്തിൽ നാൽപത് ശതമാനത്തിലേറെ പൊള്ളലേറ്റ സന്ദീപ് ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്നു. ഇന്ന് വൈകിട്ടാണ് മരണം സ്ഥിരീകരിച്ചത്. അതേസമയം, സംഭവത്തിൽ എഡിഎമ്മിന്‍റെ അന്വേഷണ റിപ്പോർട്ട് ജില്ലാ കലക്‌ടർ കെ ഇമ്പശേഖറിന് ഉടൻ കൈമാറും.
കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങോത്ത് അന്വേഷിക്കുന്ന കേസിൽ ക്ഷേത്ര ഭാരവാഹികളായ നാലു പ്രതികൾ ഒളിവിലാണ്. മൂന്നുപേർക്ക് ജാമ്യം ലഭിച്ചിരുന്നു. ക്ഷേത്രക്കമ്മിറ്റിയ്ക്ക് പുറമെ ആഘോഷ കമ്മിറ്റിയിൽ ഉള്ളവരെയും പ്രതി ചേർക്കാനുള്ള നീക്കം പോലീസ് നടത്തുന്നുണ്ട്.
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിൽ തിങ്കളാഴ്‌ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയിൽ കനൽതരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിച്ചതോടെയാണ് പടക്കപുരയ്ക്ക് തീപിടിച്ചത്. 154 ഓളം പേർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു.
<BR>
TAGS : NILESWARAM BLAST | DEATH
SUMMARY : Nileshwaram fireworks accident. A youth who was undergoing treatment for serious burns died