പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ സമ്മേളനം റദ്ദാക്കി. അവസാന നിമിഷമാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയത്. എന്തുകൊണ്ടാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന് സംബന്ധിച്ച് കാരണം വ്യക്തമാക്കിയിട്ടില്ല. ആരോപണങ്ങൾക്ക് പിന്നാലെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി സമ്മർദ്ദം രൂക്ഷമായതിനെ തുടർന്നാണ് വാർത്താസമ്മേളനത്തിന് തീരുമാനിച്ചത്. പുതിയ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് രാജി സമ്മർദം രൂക്ഷമായത്. സമ്മേളനം എന്നാണ് രാഹുൽ നേതൃത്വത്തെ അറിയിച്ചത്.
അതേ സമയം, കെപിസിസി നേതൃത്വം ഇടപെട്ട് വാര്‍ത്താസമ്മേളനം റദ്ദാക്കാൻ ആവശ്യപ്പെട്ടിരുന്നു, ഇപ്പോള്‍ നടത്തേണ്ടതില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് റദ്ദാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. എംഎൽഎ സ്ഥാനത്ത് നിന്ന് രാഹുൽ രാജി വെക്കണമെന്ന ആവശ്യം പാര്‍ട്ടിക്കകത്ത് ശക്തമാകുകയും ഇതേക്കുറിച്ച് നേതൃത്വം കൂടിയാലോചന നടത്തുകയും ചെയ്തതിന്‍റെ ഇടയിലാണ് രാഹുൽ പ്രസ് മീറ്റ് വിളിച്ചതും ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നതും.
മാധ്യമപ്രവർത്തകയായിരുന്ന നടി റിനി ആൻ ജോർജ് ആണ് രാഹുലിനെ ആരോപണങ്ങളുമായി ആദ്യം രംഗത്തുവന്നത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമായിരുന്നു പേരു വെളിപ്പെടുത്താതെ അവരുടെ ആരോപണം. അതിനു പിന്നാലെയാണ് രാഹുലിനെതിരെ കുടുതൽ പേർ ആരോപണങ്ങളുമായി രംഗത്തുവന്നത്. പിന്നാലെ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ രാജിവെക്കുകയായിരുന്നു.
SUMMARY: ‘No further explanation’; Rahul cancels press conference at the last minute