Sunday, September 28, 2025
20.6 C
Bengaluru

നോർക്ക കെയർ സ്പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പിന് മികച്ച പ്രതികരണം 

ബെംഗളൂരു: നോർക്ക റൂട്ട്സ്, ബാംഗ്ലൂർ കേരള സമാജവുമായി സഹകരിച്ചു നടത്തുന്ന നോർക്ക കെയർ സ്പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പിന് മികച്ച പ്രതികരണം. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ ഇന്നലെ ഉച്ചക്ക് ആരംഭിച്ച ക്യാമ്പ് നോർക്ക ഓഫീസർ റീസ രഞ്ജിത്ത് ഉത്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമാജം ജനറൽ സെക്രട്ടറി റജി കുമാർ, കൾച്ചറൽ സെക്രട്ടറി വി മുരളിധരൻ, അസിസ്റ്റന്റ് സെക്രട്ടറി വി എൽ ജോസഫ്, കെ എൻ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ സുരേഷ് കുമാർ,മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ, കന്റോൺമെന്റ് സോൺ കൺവീനർ ഹരികുമാർ, കെ ആർ പുരം സോൺ വൈസ് ചെയർമാൻ സിബിച്ചൻ, വൈശാഖ് തുടങ്ങി നോർക്ക ഉദ്യോഗസ്ഥരും പങ്കെടുത്തു.
ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പുതിയ നോർക്ക ഇൻഷുറൻസ് കാർഡുകൾ എടുക്കുകയും പഴയ കാർഡ്‌ കൾ പുതുക്കുകയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങൾ ആവുകയും ചെയ്തു. നോർക്ക കേരളത്തിന് പുറത്ത് സംഘടിപ്പിക്കുന്ന ആദ്യത്തെ ക്യാമ്പ് ആണ് ഇത്.
18 മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ ചേരാം. നാലാംഗ കുടുംബത്തിന് 13,411 രൂപയും അഞ്ചാമത്തെ അംഗത്തിന് 4130 രൂപയും ഏക അംഗത്തിന് 8,101 രൂപയും ആണ് പ്രീമിയം. അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസുമാണ് ഈ പദ്ധയിലൂടെ പ്രവാസി മലയാളികൾക്ക് ലഭ്യമാക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാന നങ്ങളിലെ 16000 ആസ്പത്രികളിലൂടെ പ്രവാസികൾക്ക് ഈ സേവനം  ലഭിക്കും. ഈ പദ്ധതി ഒക്ടോബർ 22 ന് അവസാനിക്കും.
ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകിട്ട് 5 മണി വരെ നടക്കുമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് : 90363 39194, 87926 87607, 98861 81771.
SUMMARY: Norka Care Spot Registration Camp
Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ലൈംഗിക പീഡന പരാതി; ഒളിവിലായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ

ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസില്‍ ആൾ ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ....

കാവേരി ആരതി, ദസറ; ബൃന്ദാവൻ ഗാർഡനിൽ ഒക്ടോബർ രണ്ടുവരെ പ്രവേശനം സൗജന്യം

ബെംഗളൂരു: കാവേരി ആരതിയും ദസറയും പ്രമാണിച്ച് മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ സാഗറിലെ...

പൂക്കളമത്സരം ഒക്ടോബര്‍ 12 ന്

ബെംഗളൂരു: യലഹങ്ക പ്രോഗ്രസീവ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍...

കൈരളി കലാസമിതി ഓണോത്സവം ഇന്ന്

ബെംഗളൂരു: കൈരളി കലാസമിതി സംഘടിപ്പിക്കുന്ന ഓണാഘോഷം 'ഓണോത്സവം 2025' വിമാനപുര കൈരളി...

കരൂർ ദുരന്തം; അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ചെന്നൈ: കരൂരിൽ വിജയ്‌യുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി...

Topics

വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മലയാളി കായികാധ്യാപകന്റെ പേരിൽ കേസ്

ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി...

നോർക്ക കെയർ മെഗ ക്യാമ്പ് 27, 28 തിയ്യതികളിൽ

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ...

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ...

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി 

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ...

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍...

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

Related News

Popular Categories

You cannot copy content of this page