പാലക്കാട്: എക്സൈസ് സംഘത്തെകണ്ട് പുഴയില്‍ ചാടി കാണാതായ പതിനേഴുകാരന്റെ മൃതദേഹം ലഭിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി സുഹൈറിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ചുണ്ടംപറ്റ നാട്യമംഗലം ഭാഗത്തുനിന്ന് കണ്ടെടുത്ത്. കുലുക്കല്ലൂർ ആനക്കല്‍ നരിമടക്കു സമീപത്ത് വച്ചാണ് സുഹൈർ പുഴയില്‍ ചാടിയത്.
വെള്ളിയാഴ്ച വൈകീട്ടാണ് നരിമടക്കു സമീപം പരിശോധനക്കു വന്ന എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് സുഹൈർ പുഴയില്‍ ചാടിയത്. ഇന്ന് ചുണ്ടമ്പറ്റ നാട്യമംഗലം ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്. നരിമടക്ക് സമീപം സുഹൃത്തുക്കള്‍ക്കൊപ്പമാണ് സുഹൈറുണ്ടായിരുന്നത്. എക്സൈസ് സംഘം എത്തിയതോടെ ഇവർ ചിതറിയോടി. സുഹൈറും സുഹൃത്തുമാണ് പുഴയിലേക്ക് എടുത്ത് ചാടിയത്.
രാത്രി 10 മണിയോടെ സുഹൃത്ത് പുഴയില്‍ നിന്ന് നീന്തി കരക്ക് കയറി വീട്ടിലെത്തി. ആ സമയത്താണ് സുഹൈറിനെ കാണാനില്ലെന്ന് വ്യക്തമായത്. തുടർന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ശനിയാഴ്ച രാവിലെയും കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് വീട്ടുകാർ ചെർപ്പുളശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നുരാവിലെ തിരച്ചില്‍ പുനഃരാരംഭിക്കുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
TAGS : PALAKKAD | RIVER | DEAD
SUMMARY : The body of a 17-year-old man who jumped into the river after seeing the excise team was found