ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി 59 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കേസിലെ പ്രതിയും ഒഡീഷ സ്വദേശിയുമായ മുക്തി രഞ്ജൻ റോയിയെ (30) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ മുറി പരിശോധിച്ചതിൽ നിന്നുമാണ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തത്.
സഹപ്രവർത്തകയായ മഹാലക്ഷ്മിയെ കൊലപ്പെടുത്തിയെന്നും യുവതിയുടെ അക്രമസ്വഭാവവും വഴക്കും തന്നെ അസ്വസ്ഥനാക്കിയെന്നും പ്രതിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്. മഹാലക്ഷ്മി തന്നെ ആക്രമിക്കുകയും തന്നോട് ദേഷ്യപ്പെടുകയുംചെയ്തു. ഇതിനാലാണ് മഹാലക്ഷ്മിയെ മർദിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം പല കഷണങ്ങളാക്കി വെട്ടിനുറുക്കിയെന്നും കുറിപ്പിലുണ്ടായിരുന്നു. അതേസമയം, പ്രതി തന്നെ എഴുതിയ കുറിപ്പാണോ എന്ന് സ്ഥിരീകരിക്കാനായി കൈയക്ഷര പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. ഫൊറൻസിക് തെളിവുകളും പോലീസ് പരിശോധിച്ചുവരികയാണ്.
കൊല്ലപ്പെട്ട മഹാലക്ഷ്മിയും പ്രതിയായ മുക്തി രഞ്ജൻ റോയിയും ഏറെനാളായി അടുപ്പത്തിലായിരുന്നു. സെപ്റ്റംബർ രണ്ടിനാണ് യുവതി കൊല്ലപ്പെടുന്നത്. വിവാഹത്തിനായി പ്രതി യുവതിയെ നിർബന്ധിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നു. ഏറെക്കാലമായി വിവാഹത്തിന് നിർബന്ധിച്ചിട്ടും മഹാലക്ഷ്മി ഇതിന് സമ്മതിച്ചില്ല. പിന്നാലെ മഹാലക്ഷ്മി തന്നെ ആക്രമിച്ചെന്നാണ് പ്രതിയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്.
TAGS: BENGALURU | CRIME
SUMMARY: Police finds death note of main accused in mahalakshmi murder case
തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി അതുമായി ആശുപത്രിയിലെത്തി യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച പാമ്പുമായി…
കൊച്ചി: മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. കടവന്ത്ര പോലീസ്…
കണ്ണൂര്‍: എർത്ത് കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി. കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ.രാജൻ (60) ആണ് മരിച്ചത്.…
തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുവന്ന് യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച നീർക്കോലിയുമായി…
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് അധിക നാള് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം…
ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ദുരന്തമായി മാറുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് 50 ഓളം യുവതികൾ. നഗരത്തിലെ നന്ദിനി ലേഔട്ടിലെ…