വയനാട്: വയനാട് അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ, ഭാര്യ ലക്ഷ്മി എന്ന ശാന്ത, ഇളയ ആണ്‍കുട്ടി എന്നിവരാണ് തേൻ ശേഖരിക്കാനായി കാട്ടിലേക്ക് പോയത്. പിന്നാലെ കാട്ടില്‍ അകപ്പെടുകയായിരുന്നു.
എട്ടുമാസം ഗർഭിണിയാണ് ലക്ഷ്മി. ഇവരെ നാട്ടിലെത്തിച്ചു ചികിത്സ നല്‍കാൻ വേണ്ടിയാണ് ഇന്നലെ വനമേഖലയില്‍ പരിശോധന നടന്നത്. ഗുഹകള്‍ കേന്ദ്രീകരിച്ചും പുഴയോരം കേന്ദ്രീകരിച്ചുമാണ് തിരച്ചില്‍ നടന്നത്. മത്സ്യബന്ധന ഉപകരണങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയെങ്കിലും കുടുംബത്തെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥർ എത്തുമ്പോൾ ഇവർ മാറിപ്പോകുന്നതാണെന്നാണ് സൂചന.
SUMMARY: Missing tribal family who went to forest area: Search intensifies













