ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു. മാണ്ഡ്യ കലേനഹള്ളിയിലെ ശ്വേത (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ലോകേഷിനെ മാണ്ഡ്യ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
ദീർഘനാളത്തെ പ്രണയത്തിനുശേഷമായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. ശ്വേതയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു വഴക്ക്. വ്യാഴാഴ്ച വൈകീട്ട് വഴക്കുണ്ടായപ്പോൾ ലോകേഷ് ശ്വേതയെ കത്തികൊണ്ട് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം ഇയാൾ വീടിന്റെ പ്രവേശന കവാടത്തിൽ ചോരയൊലിക്കുന്ന കത്തിയുമായി ഇരിക്കുന്നത് കണ്ട ബന്ധു വീട്ടിനകത്ത് കയറി നോക്കിയപ്പോഴാണ് സംഭവം കാണുന്നത്. ഉടൻ പോലീസിനെ വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ലോകേഷിനെ അറസ്റ്റ് ചെയ്തു.
SUMMARY: Suspecting an extramarital affair; Husband kills wife in Mandya














