ബെംഗളൂരു: കര്‍ണാടക സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന കന്നഡ ഭാഷയെ സ്നേഹിക്കുന്ന മലയാളി സമൂഹത്തെ അഭിനന്ദിക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ പ്രദീപ് രോഘഡേ. തിപ്പസന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്റെ പ്രതിമാസ സെമിനാറില്‍ കന്നഡ രാജോത്സവവും, കേരളപ്പിറവിയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1956 നവംബര്‍ ഒന്നിന് കര്‍ണാടക സംസ്ഥാനം ഉടലെടുത്തെങ്കിലും ഈ സംസ്ഥാനത്തെ ഇന്നത്തെ നിലയില്‍ എത്തിക്കുന്നതിന്നുവേണ്ടി നിരവധി നവോത്ഥാന നായകര്‍ പ്രയത്‌നിച്ചിട്ടുണ്ട്. മുഖ്യമായും ഡോ. രാജകുമാറിന്റെ നേതൃത്വത്തില്‍ കന്നഡ നിര്‍ബന്ധമായും സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന് ഗോക്കോക്ക് ചെലുവലി മൂവ്‌മെന്റും അതുകൂടത്തെ മറ്റു കമ്മറ്റികളും ചേര്‍ന്ന് എടുത്ത തീരുമാനങ്ങളാണ് ഇന്ന് കര്‍ണാടക ഈ നിലയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലേക്ക് മറ്റു ഏത് സംസ്ഥാനക്കാര്‍ എത്തിയാലും അവരെ ചേര്‍ത്തുപിടിക്കുന്ന സംസ്‌കാരമാണ് കന്നഡ ജനതയ്ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരള പിറവി ദിനത്തെ കുറിച്ച് ശ്രീകണ്ഠന്‍ നായര്‍ പ്രഭാഷണം നടത്തി. ഇന്നത്തെ കേരളം ഈ നിലയില്‍ എത്തിയത് നിരവധി പോരാട്ടങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. പെറ്റമ്മയെന്നോ പോറ്റമ്മയെന്നോ വേര്‍തിരുവുകളില്ലാത്ത വിധം അലിഞ്ഞു ചേര്‍ന്നു പോയ ഒരു സാംസ്‌കാരിക ഭൂമികയാണ് മലയാളിക്ക് കന്നഡ നാട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പി. മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ ആര്‍. വി. ആചാരി, ബി.എസ്. ഉണ്ണികൃഷ്ണന്‍, കെ. ആര്‍. കിഷോര്‍, ആര്‍.വി. പിള്ള, കല്പന പ്രദീപ്, എന്നിവര്‍ സംസാരിച്ചു പ്രദീപ്. പി. പി. നന്ദി പറഞ്ഞു.
<BR>
TAGS : THIPPASANDRA FRIENDS ASSOCIATION,
ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. തിങ്കളാഴ്ച രാവിലെ തടവുകാരനെ സന്ദർശിക്കാൻ…
ബെംഗളൂരു: ബെളഗാവി ഹുക്കേരിക്കടുത്ത് സംഗേശ്വറില്‍ പഞ്ചസാര ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. സങ്കേശ്വറിലെ ഹിരണ്യകേശി സഹകരണ പഞ്ചസാര ഫാക്ടറിയിലെ…
ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലാൽബാഗ് പുഷ്പമേള നാളെ ആരംഭിക്കും. കന്നഡ എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായിരുന്ന കെ.പി. പൂർണചന്ദ്ര…
ചെങ്ങന്നൂർ: കേരള കോൺഗ്രസിന്റെ അതികായകരിൽ ഒരാളും മുൻ എം.പി.യുമായ കല്ലിശ്ശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ…
ബെംഗളൂരു: വലിയ ആശയവ്യവസ്ഥകളിലൂടെയോ അധികാരത്തിന്റെ കസേരകളിലൂടെയോ അല്ല, മനുഷ്യരുടെ നിത്യജീവിതത്തിലൂടെയാണ് വൈക്കം മുഹമ്മദ് ബഷീർ ലോകത്തെ കണ്ടതെന്ന് പ്രമുഖ ചിന്തകനും…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം നടത്തിയ കവിതാരചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം വിതരണവും കവിതകളെക്കുറിച്ചുള്ള 'കാവ്യസന്ധ്യ' പരിപാടിയും സമാജം ഓഫീസില്‍ നടന്നു.…