കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കള്‍ക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാൻ പറ്റുള്ളുവെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. കേരള സർക്കാരാണ് കേസില്‍ എതിർസ്ഥാനത്തുള്ളത്. സ്വകാര്യ പമ്പുടമകള്‍ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികള്‍ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ഹർജിക്കാർ കോടതിയെ അറിയിച്ചത്.
അവശ്യ സാഹചര്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാനായാണ് പെട്രോള്‍ പമ്പുകളില്‍ ശുചിമുറികള്‍ നിർമിച്ചിട്ടുള്ളതെന്നും പരാതിക്കാർ ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.
SUMMARY: ‘The toilet at the petrol pump is not a public toilet’; High Court issues interim order