ജമ്മു: ജമ്മു കശ്മീരിൽ ഭീകരാക്രമണം. വെള്ളിയാഴ്ച വൈകിട്ട് ബുദ്ഗാം ജില്ലയിലെ മഴമ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റതായി അധികൃതർ അറിയിച്ചു.
ഉത്തർപ്രദേശ് സ്വദേശികളായ സജനി, ഉസ്മാൻ എന്നിവർക്ക് പരുക്കേറ്റത്. ഓരോ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയായ ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കിടെയാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. രണ്ട് തൊഴിലാളികളും ജലശക്തി വകുപ്പിൽ ദിവസ വേതനക്കാരായി ജോലി ചെയ്തുവരികയായിരുന്നു.
പരുക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി.
ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ് പ്രദേശത്തെ നിർമ്മാണ സൈറ്റിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഒരു ഡോക്ടറും ആറ് കുടിയേറ്റ തൊഴിലാളികളും കൊല്ലപ്പെട്ട് 12 ദിവസത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ തദ്ദേശീയരല്ലാത്തവർക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണം.
TAGS: NATIONAL | ATTACK
SUMMARY: Two migrant workers attacked in terrorist attack in Jammu Kashmir