പെരിന്തല്‍മണ്ണ: മൂന്ന് പതിറ്റാണ്ടുകളായി ഇടതുപക്ഷം ഭരിച്ചിരുന്ന പെരിന്തല്‍മണ്ണ നഗരസഭ ഇത്തവണ യു.ഡി.എഫ്. പിടിച്ചെടുത്ത് ചരിത്രം കുറിച്ചു. 1995-ല്‍ നഗരസഭ രൂപീകൃതമായ ശേഷം നടന്ന ആറ് തിരഞ്ഞെടുപ്പുകളിലും ഭരണം എല്‍.ഡി.എഫിനായിരുന്നു. ഇക്കുറി 37 വാർഡുകളില്‍ നടന്ന പോരാട്ടത്തില്‍ 21 ഇടത്ത് യു.ഡി.എഫ്. വിജയം നേടിയപ്പോള്‍, എല്‍.ഡി.എഫിന് 16 സീറ്റുകള്‍ മാത്രമാണ് നേടാനായത്. യു.ഡി.എഫില്‍.
വിജയിച്ചവരില്‍ 10 പേർ മുസ്ലീം ലീഗ് ചിഹ്നത്തിലും, അഞ്ച് പേർ ലീഗ് സ്വതന്ത്രരായും, അഞ്ച് പേർ കോണ്‍ഗ്രസ് സ്ഥാനാർഥിയായും, ഒരാള്‍ കോണ്‍ഗ്രസ് വിമതനായും മത്സരിച്ചവരാണ്. അതേസമയം, എല്‍.ഡി.എഫില്‍ സി.പി.എം. ചിഹ്നത്തില്‍ മത്സരിച്ച 14 പേരും രണ്ട് ഇടതു സ്വതന്ത്രരുമാണ് വിജയിച്ചത്.
കഴിഞ്ഞ 2020-ലെ തിരഞ്ഞെടുപ്പില്‍ 34 വാർഡുകളില്‍ 20 എണ്ണം എല്‍.ഡി.എഫിനും 14 എണ്ണം യു.ഡി.എഫിനുമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍, വികസനമില്ലായ്മ ആയിരുന്നു യു.ഡി.എഫ്. പ്രധാനമായും ഉന്നയിച്ച ആരോപണം. തുടർച്ചയായ 10 വർഷത്തെ ഇടതുഭരണം ഉണ്ടായിട്ടും നഗരസഭയില്‍ കാര്യമായ വികസന മുന്നേറ്റമുണ്ടായില്ലെന്ന് യു.ഡി.എഫ്. ചൂണ്ടിക്കാട്ടി. നിലവില്‍ ലഭ്യമായ വിവരമനുസരിച്ച് അഞ്ചിടങ്ങളില്‍ എല്‍.ഡി.എഫ്. സ്ഥാനാർഥികൾ വിജയം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
SUMMARY: UDF makes history in Perinthalmanna; 30 years of Left rule in the municipality ends














