വർക്കല: ഭാര്യയുടെ സ്വർണം പണയം വച്ച പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പോലീസ് പിടികൂടി. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തു (34)വാണ് പിടിയിലായത്. 2021 ആഗസ്റ്റിലായിരുന്നു വർക്കല പനയറ സ്വദേശിയായ യുവതിയും ഫിസിയോതെറാപ്പിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം.
വിവാഹ ശേഷം മൂന്നാംനാള്‍ ഭാര്യയുടെ 52 പവൻ നിർബന്ധിച്ച് പണയംവച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കിയെന്നാണ് ഭാര്യയുടെ പരാതി. യുവതിയുടെ ജാതകദോഷം മാറാൻ പൂജ നടത്തുന്നതിന് ഒരു ലക്ഷം രൂപ യുവതി നല്‍കണമെന്നും അനന്തുവിന്റെ അച്ഛനും അമ്മയും സഹോദരനും ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. കൂടാതെ അനന്തു കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതായും പോലീസില്‍ യുവതി മൊഴി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ അനന്തുവിന്റെ പിതാവ് ശശി, മാതാവ് സുരേഷ്‌കുമാരി, സഹോദരൻ അമല്‍ എന്നിവർക്കെതിരെ ഇക്കഴിഞ്ഞ മാർച്ചില്‍ പോലീസ് കേസെടുത്തു. ഇതോടെ അനന്തു കിട്ടിയ പണവുമായി മുങ്ങി. കേരളത്തില്‍ പലയിടങ്ങളിലും ബെംഗളൂരുവിലും ഒളിവില്‍ താമസിച്ചുവരവെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂരില്‍ നിന്നാണ് ഇയാളെ വർക്കല പോലീസ് പിടികൂടിയത്. പ്രതിയെ വർക്കല കോടതിയില്‍ ഹാജരാക്കി.
TAGS : THIRUVANATHAPURAM | GOLD | ARREST
SUMMARY : The husband who pawned his wife’s gold and drowned with money was arrested