വയനാട്: മാനന്തവാടി കൂടല്‍കടവില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടുപേർ പിടിയില്‍. ഹർഷിദ്, അഭിരാം എന്നിവരെയാണ് മാനന്തവാടി പോലീസ് കസ്റ്റഡിയിസെടുത്തത്. വിഷ്‌ണു, നബീല്‍ എന്നീ രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചില്‍ പോലീസ് ഊർജിതമാക്കി. ഇന്നലെ രാത്രി വൈകിയും ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.
ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദിനെയും അഭിരാമിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ ബെംഗളൂരു ബസില്‍ കല്‍പ്പറ്റയിലേക്ക് വരികയായിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവാക്കള്‍ ചേർന്ന് മാതനെ വലിച്ചിഴച്ച കാർ ഇന്നലെ തന്നെ കണിയാംപറ്റയില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. KL 52H8733 എന്ന സെലേരിയോ കാർ മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്.
മാനന്തവാടി കൂടല്‍കടവില്‍ കഴിഞ്ഞ ദിവസമാണ് ആദിവാസി യുവാവായ മാതനെ റോഡിലൂടെ വലിച്ചിഴച്ചത്. വിനോദസഞ്ചാരികളായ യുവാക്കള്‍ കാറില്‍ കൈ ചേർത്തുപിടിച്ച് അരകിലോമീറ്ററോളം വലിച്ചിഴച്ചു. ചെക്ക് ഡാം കാണാൻ എത്തിയ യുവാക്കള്‍ മറ്റൊരു കാർ യാത്രക്കാരുമായി വാക്ക് തർക്കം ഉണ്ടായി. ഇതില്‍ ഇടപെട്ട നാട്ടുകാർക്ക് നേരെയായി പിന്നീട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാൻ തുടങ്ങിയപ്പോള്‍ മാതൻ തടഞ്ഞു.
കാറില്‍ വിരല്‍ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേർത്തു പിടിച്ച് അരകിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കള്‍ വലിച്ചിഴച്ചു. പിന്നാലെ വന്ന കർ യാത്രക്കാർ ബഹളം വച്ചതോടെയാണ് മാതനെ വഴിയില്‍ തള്ളിയത്. കൈയ്‌ക്കും കാലിനും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
TAGS :
SUMMARY : CRIME
The incident where the tribal youth was dragged along the road; Two people were arrested