ബെംഗളൂരു: ദളിത് യുവതി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. കോപ്പാൾ ഗംഗാവതി വിത്തലാപുര വില്ലേജിലെ താമസക്കാരിയായ മാരിയമ്മയെയാണ് ഓഗസ്റ്റ് 29ന് വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ദേഹത്ത് നിരവധി മുറിപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇക്കാരണത്താൽ തന്നെ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
യുവതിയുടെ ഭർത്താവ് ഹനുമയ്യ, ഭാര്യാപിതാവ് കലിംഗപ്പ എന്നിവരുൾപ്പെടെ ഏഴ് പേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹനുമയ്യയ്ക്കും കലിംഗപ്പയ്ക്കും പുറമേ, ഹനുമയ്യയുടെ അമ്മയടക്കം മറ്റ് നാല് വ്യക്തികളെ തിങ്കളാഴ്ച സംഭവത്തെക്കുറിച്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി കോപ്പാൾ എസ്പി രാം എൽ. അരസിദ്ധി പറഞ്ഞു. മാരിയമ്മയുടെ പിതാവിൻ്റെ പരാതിയിൽ 13 പേർക്കെതിരെയാണ് കേസെടുത്തത്. തൻ്റെ മകളെ ഭർത്താവും വീട്ടുകാരും ചേർന്ന് വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് ഇവരുടെ ആരോപണം.
TAGS: KARNATAKA | ARREST
SUMMARY: Seven arrested in connection with death of Dalit woman, investigation underway