ബെംഗളൂരു: കടകളിൽ വിൽക്കുന്ന ബോട്ടിലുകളിൽ പാക്ക് ചെയ്ത കുടിവെള്ളം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തൽ. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നടത്തിയ പരിശോധനയിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. വിവിധ കടകളിൽ നിന്നായി 160 പായ്ക്ക് ചെയ്ത വാട്ടർ ബോട്ടിൽ സാമ്പിളുകൾ പരിശോധനയ്ക്കായി എഫ്എസ്എസ്എഐ അയച്ചിരുന്നു.
ഇതിൽ 50 ശതമാനം കുടിവെള്ള സാമ്പിളുകളും ഉപഭോഗത്തിന് സുരക്ഷിതമല്ലെന്ന് വകുപ്പ് കണ്ടെത്തി. കൃത്യമായ ലേബൽ ഇല്ലാതെ പാക്ക് ചെയ്ത കുടിവെള്ള പാക്കറ്റുകൾ വാങ്ങുമ്പോൾ ആളുകൾ ജാഗ്രത പാലിക്കണമെന്നും വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനയിൽ, വെള്ള സാമ്പിളുകളിൽ അപകടകരമായ ബാക്ടീരിയകൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളം ദീർഘനേരം സൂക്ഷിക്കുന്നത് ഫംഗസ് മൂലകങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്നുണ്ട്. ചില കമ്പനികൾ മലിനമായ വെള്ളവും ശുദ്ധീകരിക്കാത്ത കുഴക്കിണർ വെള്ളവും കുപ്പികളിൽ വിൽക്കുന്നതായും കണ്ടെത്തി.
ഇത്തരം മലിനമായ വെള്ളം കുടിക്കുന്നത് ഛർദ്ദി, വയറിളക്കം, പനി, ക്ഷീണം തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകും. ഇത്തരം ബോട്ടിൽ വെള്ളം ഉപയോഗിക്കുന്നത് കുട്ടികൾക്ക് പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: BENGALURU | WATER
SUMMARY: Half of packaged water samples tested found to be unsafe