ബെംഗളൂരു: വാക്കുതര്‍ക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ യുവാവ് പിടിയിൽ. തുമകുരുവിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ജില്ലയിലെ ഹോസ്പേട്ട് ഗ്രാമവാസിയായ പുഷ്പയാണ് (32) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവറാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് ശിവറാം കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തര്‍ക്കം മൂര്‍ച്ഛച്ചതോടെ ശിവറാം പുഷ്പയെ കൊലപ്പെടുത്തുകയുമായിരുന്നു. പുഷ്പയുടെ തല അറുത്തുമാറ്റിയ ശേഷം മൃതദേഹം ഇയാള്‍ അടുക്കളയില്‍വെച്ച് കഷണങ്ങളാക്കുകയായിരുന്നു.
തടിമില്‍ ഫാക്ടറിയിലെ ജീവനക്കാരനാണ് ശിവറാം. വാടകവീട്ടില്‍ താമസിക്കുന്ന ദമ്പതിമാര്‍ക്ക് എട്ടു വയസുള്ള ഒരു കുട്ടിയാണുള്ളത്. ഇരുവരും തമ്മില്‍ നിരന്തരം വഴക്ക് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു.