Thursday, June 26, 2025
21.7 C
Bengaluru

ആനകൾ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ സംഭവം; സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്ത് ആനകൾ വൈദ്യുതാഘാതമേറ്റ് ചെരിയുന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി. അശ്വത്ഥാമാവ് എന്ന ആന അസ്വാഭാവികമായി വൈദ്യുതാഘാതമേറ്റ് മരിച്ചെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയയും ജസ്റ്റിസ് കെ.വി. അരവിന്ദും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചത്.

സംഭവത്തിൽ സ്വമേധയാ പൊതുതാല്പര്യ ഹർജി രജിസ്റ്റർ ചെയ്യാൻ രജിസ്ട്രാർ ജനറലിനോട് നിർദ്ദേശിച്ച ബെഞ്ച്, ആനകളുടെയും മറ്റ് വന്യജീവി സ്വത്തുക്കളുടെയും ജീവന് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. മൈസൂരുവിൽ ദസറ ആനയായ അശ്വത്ഥാമാവ് കഴിഞ്ഞ ദിവസമാണ് ചെരിഞ്ഞത്. സമാനമായി ചിക്കമഗളൂരു ജില്ലയിൽ ഒരു ആനയും മടിക്കേരിയിൽ രണ്ട് ആനകളും അടുത്തിടെ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞിരുന്നു.

സംസ്ഥാനത്ത് 2021 ജനുവരി മുതൽ 2024 ജൂൺ 12 വരെ വൈദ്യുതാഘാതമേറ്റ് 35 ആനകൾ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വിശദ റിപ്പോർട്ട്‌ നൽകാൻ അഭിഭാഷകൻ പുട്ടിഗെ ആർ രമേശിനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. ആനകളുടെ മരണങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം അസ്വാഭാവിക മരണങ്ങൾ തടയുന്നതിന് ഭാവിയിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെന്തൊക്കെയാണ് സമർപ്പിക്കാൻ ബെഞ്ച് സർക്കാരിനോട് നിർദേശിച്ചു.

TAGS: KARNATAKA| ELEPHANT| ELECTROCUTION
SUMMARY: Karnataka highcourt takes suo moto for electrocution of elephants

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

പാലക്കാട്: പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്‌ച ജില്ലയിലെ അങ്കണവാടികൾ,...

കേരള സാഹിത്യ അക്കാദമി 2024ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭവന...

കർണാടകയിൽ വന്യജീവിസങ്കേതത്തിൽ 5 കടുവകൾ ചത്തു; വിഷം നൽകിയെന്ന് സംശയം

ബെംഗളൂരു: ചാമരാജ്നഗറിലെ എംഎം ഹിൽസ് വന്യജീവിസങ്കേതത്തിൽ 5 കടുവകൾ ചത്ത സംഭവത്തിൽ...

നമ്മ മെട്രോ യാത്രക്കാർക്കു സന്തോഷവാർത്ത; കൂടുതൽ ആപ്പുകളിൽ നിന്നു ടിക്കറ്റെടുക്കാം

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു കൂടുതൽ ആപ്പുകൾ ഉപയോഗിച്ച്  ടിക്കറ്റെടുക്കാനാകുള്ള സൗകര്യം...

കോഴിക്കോട് സാമൂതിരി രാജാ കെ.സി.രാമചന്ദ്രന്‍ രാജ ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് സാമൂതിരി രാജ കെ.സി.ആർ. രാജ എന്ന കോട്ടയ്ക്കൽ കിഴക്കേ...

Topics

നമ്മ മെട്രോ യാത്രക്കാർക്കു സന്തോഷവാർത്ത; കൂടുതൽ ആപ്പുകളിൽ നിന്നു ടിക്കറ്റെടുക്കാം

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു കൂടുതൽ ആപ്പുകൾ ഉപയോഗിച്ച്  ടിക്കറ്റെടുക്കാനാകുള്ള സൗകര്യം...

കോഴിക്കോട് സാമൂതിരി രാജാ കെ.സി.രാമചന്ദ്രന്‍ രാജ ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് സാമൂതിരി രാജ കെ.സി.ആർ. രാജ എന്ന കോട്ടയ്ക്കൽ കിഴക്കേ...

ബെംഗളൂരുവിനായി വാൻഗോഗിന്റെ മാസ്റ്റർ പീസുകൾ; ആർട്ഷോയ്ക്കു ഞായറാഴ്ച തുടക്കം

ബെംഗളൂരു: വിഖ്യാത ഡച്ച് ചിത്രകാരൻ വിൻസന്റ് വാൻഗോഗിന്റെ സൃഷ്ടികൾ പരിചയപ്പെടുത്തുന്ന "...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ മഴക്കാലത്തിനു മുന്നോടിയായുള്ള അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ഇടങ്ങളിൽ ഇന്ന്...

എംഎം റോഡിൽ 20 ദിവസത്തേക്ക് ഗതാഗത നിരോധനം; ബദൽ മാർഗങ്ങൾ അറിയാം

ബെംഗളൂരു: വൈറ്റ്ടോപ്പിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ പുലികേശി നഗറിലെ എംഎം റോഡിൽ ഇന്നു...

ബെംഗളൂരുവിൽ റോഡുകളിൽ കുഴിയടയ്ക്കൽ തുടങ്ങി ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പരാതി വ്യാപകമാകുന്നതിനിടെ കുഴി അടയ്ക്കൽ നടപടികളുമായി...

ബെംഗളൂരുവിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതി ഉടൻ...

ലഹരിക്കെതിരെ നഗരം ഒന്നിക്കുന്നു; കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് ബോധവൽക്കരണ പരിപാടിയുമായി ബെംഗളൂരു പോലീസ്

ബെംഗളൂരു: ലഹരി വിരുദ്ധ ബോധവൽക്കരത്തിനായി കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് പ്രചാരണ പരിപാടിയുമായി...

Related News

Popular Categories

You cannot copy content of this page