കൊച്ചി: ജസ്‌ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും. ജെസ്‌നയുടെ അച്ഛന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയായിരുന്നു സിബിഐ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ജസ്‌നയുടെ അച്ഛന്‍ ഉന്നയിച്ച രക്തക്കറയുള്ള വസ്ത്രം കണ്ടെത്തിയിട്ടില്ലെന്നും ജസ്‌ന ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ എവിടെയും തെളിഞ്ഞിട്ടില്ലെന്നും സിബിഐ ഉദ്യോഗസ്ഥന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
സാധ്യമായ എല്ലാ അന്വേഷണവും നടത്തിയെന്നായിരുന്നു സിബിഐയുടെ മറുപടി. കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്‌പെക്ടർ നിപുൽ ശങ്കർ കോടതിയിൽ കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ നേരിട്ടു ഹാജരായിരുന്നു. ഇരു പക്ഷത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് വിധി പറയുന്നത്.
അതേസമയം പ്രധാന തെളിവുകളില്‍ അന്വേഷണം നടത്തിയിട്ടില്ല എന്നായിരുന്നു അച്ഛന്റെ ആരോപണം. ജെസ്‌നയുടെ അജ്ഞാത സുഹൃത്തിന്റെ ഇടപെടല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോടതി ആവശ്യപ്പെട്ടാല്‍ തെളിവുകള്‍ നല്‍കുമെന്നാണ് അച്ഛന്റെ നിലപാട്. ജെസ്‌ന ജീവിച്ചിരിപ്പില്ല എന്നും അച്ഛന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ലൗ ജിഹാദ് അല്ല തിരോധാനത്തിന് കാരണമെന്നും അച്ഛന്‍ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
The post ജസ്‌ന തിരോധാന കേസ്; നിർണായക വിധി ഇന്ന് appeared first on News Bengaluru.