ബെംഗളൂരു: കരാറുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത സഹായി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തു. സിവിൽ കോൺട്രാക്ടർ സച്ചിൻ പാഞ്ചാലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. മരിക്കുന്നതിന് മുമ്പ് സച്ചിൻ എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.
ബിജെപി എംഎൽഎ ബസവരാജ് മട്ടിമാഡുവിനെയും മറ്റ് നേതാക്കളെയും, തന്നെയും ആറ് പേർ കൊലപ്പെടുത്താൻ ശ്രമിച്ചതായി സച്ചിൻ ആരോപിച്ചിരുന്നു. മന്ത്രിയുടെ സഹായി രാജു കപ്പനൂർ ഉൾപ്പെടെ അഞ്ചുപേർക്കെതിരേയാണ് ആരോപണം.
എംഎൽഎ ബസവരാജിനെയും ആന്ദോള മഠത്തിലെ സിദ്ധലിംഗ സ്വാമി, ബിജെപി നേതാക്കളായ മണികണ്ഠ റാത്തോഡ്, ചന്തു പാട്ടീൽ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് ആത്മഹത്യാകുറിപ്പിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിദർ സ്വദേശിയായ സച്ചിൻ പാഞ്ചാൽ ഓടുന്ന ട്രെയിനിനുമുന്നിലേക്കു ചാടി ജീവനൊടുക്കിയത്. സംഭവത്തിൽ ബിജെപി നേതാക്കൾ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
TAGS: KARNATAKA | BOOKED
SUMMARY: Six booked including ministers close aid in contractors suicide case