ബെംഗളൂരു: കർണാടകയിൽ പാഠപുസ്തകങ്ങളുടെ വിലയിൽ വർധന. 10 മുതൽ 20 ശതമാനം വരെയാണ് വർധന. കർണാടക പാഠപുസ്തക സൊസൈറ്റിയാണ് പാഠപുസ്തകങ്ങളുടെ വിലയിൽ വർധന ശുപാർശ ചെയ്തത്. പേജിന് 2 പൈസ വീതം ചെലവ് വർധിപ്പിച്ചത്തിനാലാണിത്. ഉൽപ്പാദനച്ചെലവ് കാരണം, 2 പൈസ മാത്രമാണ് വർധിപ്പിച്ചത്. പേപ്പർ പേജിന്റെ നിരക്ക് സർക്കാർ പ്രസ് ആണ് തീരുമാനിക്കുന്നത്.
ഇത് നിലവിലുള്ള പേപ്പർ നിരക്കുകൾ, ഉൽപ്പാദനച്ചെലവ്, അച്ചടി, വിതരണം എന്നിവയ്ക്ക് തുല്യമാണ്. കഴിഞ്ഞ വർഷം ഇത് 34 പൈസയായിരുന്നു. ഇത്തവണ പേജിന് 36 പൈസയാണ് എന്ന് പാഠപുസ്തക സൊസൈറ്റി അംഗങ്ങൾ പറഞ്ഞു. നിലവിൽ കർണാടകയിൽ പാഠപുസ്തക വില വളരെ കുറവാണ്. കർണാടക ടെക്സ്റ്റ്ബുക്ക് സൊസൈറ്റി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ബോഡിയാണ്. സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഇത് പ്രവർത്തിക്കുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഇതിനോടകം 30 ശതമാനം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായതായും വിതരണം ആരംഭിച്ചതായും വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. ബാക്കിയുള്ളവ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA | TEXTBOOKS
SUMMARY: Textbook prices in State hikes