ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളില്‍ ബി.ജെ.പിയാണ് മുന്നില്‍. ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ അരവിന്ദ് കെജ്രിവാള്, മുഖ്യമന്ത്രി അതിഷി, മനീഷ് സിസോദിയ എന്നിവര്‍ പിന്നിലാണ്. നിലവില്‍ ബിജെപി 29 എഎപി 23 കോൺഗ്രസ് 02 എന്നിങ്ങനെയാണ് ലീഡ് നില. രാവിലെ 10 മണിയോടെ ഏകദേശ സൂചനകൾ വ്യക്തമാകും.
തുടർഭരണം ലക്ഷ്യമിടുന്ന ആം ആദ്മി പാർട്ടിയും കാൽനൂറ്റാണ്ടിനുശേഷം അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബി.ജെ.പി.യും തമ്മിലാണ് ഡല്‍ഹിയില്‍ പ്രധാനമത്സരം നടക്കുന്നത്. എക്സിറ്റ്പോളുകളുടെ പിൻബലത്തിൽ ബി.ജെ.പിയിൽ സർക്കാർ രൂപവത്കരണ ചർച്ച സജീവമാണ്. എന്നാൽ, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനമെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി നേതാക്കൾ പ്രതീക്ഷയിലാണ്.എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ബി.ജെ.പി.ക്കാണ് മുൻതൂക്കം.70 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 36 സീറ്റുവേണം. 2020-ൽ എ.എ.പി. 62 സീറ്റും ബി.ജെ.പി. എട്ടു സീറ്റുമാണ് നേടിയത്.
<BR>
TAGS : DELHI ELECTION-2025,