പഞ്ചാബിലെ അമൃത്സറിലെ ഹെറിറ്റേജ് സ്ട്രീറ്റില്‍ അംബേദ്കറിന്റെ പ്രതിമ തകർത്ത് യുവാവ്. പ്രതിമയുടെ മുകളില്‍ കയറിയ യുവാവ് ചുറ്റികകൊണ്ട് അടിച്ചും പ്രതിമയ്ക്ക് സമീപത്തുണ്ടായുരുന്ന ഭരണഘടനാ പുസ്തക ശില്‍പം തകര്‍ക്കാനും ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മോഗ സ്വദേശി ആകാശ്ദീപ് സിംഗ് എന്നയാളെ പോലീസ് പിടികൂടി. റിപ്പബ്ലിക് ദിനം പ്രമാണിച്ച് പ്രതിമയില്‍ മാല ചാര്‍ത്താന്‍ ഗോവണി സ്ഥാപിച്ചപ്പോഴായിരുന്നു യുവാവിന്റെ പരാക്രമണം.
സംഭവത്തില്‍ അക്രമിക്ക് ശക്തമായ ശിക്ഷ നല്‍കുമെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണെന്ന് ശിരോമണി അകാലിദള്‍ (എസ്.എ.ഡി) നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു.